Thursday, May 15, 2025
spot_imgspot_img
HomeCrime Newsകൂട്ടക്കൊലയിൽ ഞെട്ടി ഉഡുപ്പി; പ്രവാസി കുടുംബത്തിന്റെ അരുംകൊലക്ക് പിന്നില്‍ എയർ ഇന്ത്യ ജീവനക്കാരിയോടുള്ള അസൂയയും വിദ്വേഷവും'...

കൂട്ടക്കൊലയിൽ ഞെട്ടി ഉഡുപ്പി; പ്രവാസി കുടുംബത്തിന്റെ അരുംകൊലക്ക് പിന്നില്‍ എയർ ഇന്ത്യ ജീവനക്കാരിയോടുള്ള അസൂയയും വിദ്വേഷവും’ ; അന്വേഷണത്തിനൊടുവില്‍ പ്രതി പിടിയിൽ

മംഗളൂരു: ഉഡുപ്പിയിൽ ഒരു കുടുംബത്തിലെ 4 പേരെ വീട്ടിൽ കയറി കുത്തിക്കൊന്ന കേസിൽ, രാജ്യാന്തര വിമാനക്കമ്പനിയിൽ കാബിൻ ക്രൂവായ മഹാരാഷ്ട്ര സാംഗ്ലി സ്വദേശി പ്രവീൺ അരുൺ ചഗ്ലയെ (28) ബെളഗാവിയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു.praveen kumars jealousy and animosity police says about udupi murder reason

കൊലപാതകത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമാണെന്ന് പൊലീസ്. കേസില്‍ അറസ്റ്റിലായ എയര്‍ ഇന്ത്യ ജീവനക്കാരന്‍ പ്രവീണിന്റെ ചോദ്യം ചെയ്യലിന് ശേഷമാണ് പൊലീസ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

ഞായറാഴ്ച രാവിലെയായിരുന്നു കൊലപാതക പരമ്പര.

എയർഹോസ്റ്റസായ അയ്നാസ് പ്രണയം നിഷേധിച്ചതാണ് കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. പ്രണയത്തിൽനിന്ന് പിൻമാറിയതാണ് കാരണമെന്നും റിപ്പോർട്ടുകളുണ്ട്. ഇവർ തമ്മിൽ ചില സാമ്പത്തിക ഇടപാടുണ്ടായിരുന്നതായും സൂചനയുണ്ട്.

അയ്നാസും പ്രവീണും തമ്മിൽ നിരന്തരം ഫോൺ വിളിച്ചിരുന്നതായി കണ്ടെത്തിയതും കൊലപാതകത്തിനു ശേഷം ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആയതുമാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.

എയര്‍ ഇന്ത്യയില്‍ എയര്‍ഹോസ്റ്റസായ അയ്നാസ് മംഗളുരു വിമാനത്താവളം കേന്ദ്രീകരിച്ചാണു ജോലി ചെയ്യുന്നത്. അയ്നാസിനെ കേന്ദ്രീകരിച്ചായിരുന്നു തുടക്കം മുതല്‍ പൊലീസിന്റെ അന്വേഷണം. അയ്നാസിനെ കൊലപ്പെടുത്താൻ മാത്രമാണ് പ്രവീൺ ലക്ഷ്യമിട്ടിരുന്നതെന്ന് മറ്റുള്ളവർ തടസ്സം സൃഷ്ടിച്ചതാണ് ഇവരുടെ കൊലപാതകത്തിനും വഴിയൊരുക്കിയതെന്നും ഉഡുപ്പി എസ്പി അരുൺ കുമാർ പറഞ്ഞു.

12-ാം തീയതി രാവിലെ എട്ടു മണിയോടെയായിരുന്നു നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. പ്രവാസിയായ നൂര്‍ മുഹമ്മദിന്റെ ഭാര്യ ഹസീന(46), മക്കളായ അഫ്‌നാന്‍(23), അയനാസ്(20), അസീം(14) എന്നിവരാണ് സ്വന്തം വീടിനുള്ളില്‍ അതിക്രൂരമായി കൊല്ലപ്പെട്ടത്. വിവരം അറിഞ്ഞ നൂര്‍ മുഹമ്മദ് നാട്ടിലെത്തിയതിന് പിന്നാലെ, നാലു പേരുടെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു.

നൂറുകണക്കിന് പേരാണ് അന്ത്യകര്‍മങ്ങള്‍ക്ക് എത്തിയത്. നാടിനെ നടുക്കിയ കൊലപാതകമായതിനാല്‍ നാട്ടുകാര്‍ ദീപാവലി ആഘോഷങ്ങളും ഒഴിവാക്കിയിരുന്നു. ആക്രമണത്തില്‍ നൂര്‍ മുഹമ്മദിന്റെ മാതാവ് ഹാജറിക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.

ഹസീനയെയും മൂന്നു മക്കളെയും ആക്രമിച്ച പ്രതിയെ നേരിടുന്നതിനിടെയാണ് ഹാജിറയ്ക്കും കുത്തേറ്റത്. പരുക്കേറ്റിട്ടും അവശനിലയില്‍ ഹാജിറ വീട്ടിലെ ടോയിലറ്റില്‍ അഭയം തേടുകയായിരുന്നു. പൊലീസ് എത്തിയ ശേഷമാണ് ഹാജിറയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞദിവസമാണ് മഹാരാഷ്ട്ര സാംഗ്‌ലി സ്വദേശിയായ പ്രവീണ്‍ ചൗഗാലെയെ ഉഡുപ്പി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഉഡുപ്പിയില്‍ നിന്ന് 450 കിലോമീറ്റര്‍ അകലെയുള്ള കുടച്ചിയിലെ ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് പ്രവീണിനെ പിടികൂടിയത്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രവീണിനെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments