തൃശൂര്‍ : തൃശൂര്‍ തിരുവില്വാമലയില്‍ എട്ടുവയസുകാരി ആദിത്യശ്രീ മരിച്ചത് ഫോണ്‍ പൊട്ടിത്തറിച്ചല്ലെന്ന് ഫോറൻസിക് റിപ്പോര്‍ട്ട്, പന്നിപ്പടക്കം പൊട്ടിത്തെറിച്ചതാണ് മരണത്തിന് കാരണമെന്നാണ് രാസപരിശോധനാ ഫലത്തില്‍ നിന്ന് ലഭിക്കുന്ന സൂചന.child due to cracles
പൊട്ടാസ്യം ക്ലോറേറ്റ്, സള്‍ഫര്‍ എന്നിവയുടെ സാന്നിധ്യം കണ്ടെത്തി. പറമ്ബില്‍ നിന്ന് കിട്ടിയ പന്നിപ്പടക്കം കുട്ടി കടിച്ചതാകാമെന്നാണ് സംശയം. ഫൊറൻസിക് പരിശോധന ഫലം പൊലീസിന് ലഭിച്ചു.
തുിരുവില്വാമല പട്ടിപ്പറമ്ബ് മാരിയമ്മൻ കോവിലിനു സമീപം കുന്നത്തുവീട്ടില്‍ മുൻ ബ്ലോക്ക് പഞ്ചായത്തംഗം അശോക് കുമാറിന്റെയും തിരുവില്വാമല സര്‍വീസ് സഹകരണബാങ്ക് ഡയറക്ടര്‍ സൗമ്യയുടെയും ഏകമകള്‍ ആദിത്യശ്രീയാണ് (8) മരിച്ചത്. ക്രൈസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിലെ 3ാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ആദിത്യശ്രീ.
കുട്ടിയുടെ മുഖവും വലതുകയ്യും തകര്‍ന്ന നിലയിലായിരുന്നു. ഡിസ്‌പ്ലേ പൊട്ടുകയും ബാറ്ററിയുടെ ഭാഗം വീര്‍ക്കുകയും ചെയ്ത തരത്തിലാണു ഫോണ്‍ കണ്ടെത്തിയത്. മരണകാരണം തലയിലേറ്റ ഗുരുതരമായ പരുക്കും തലച്ചോറിലെ രക്തസ്രാവവുമാണെന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചിരുന്നു. സ്ഥലത്തുനിന്നു രാത്രിയില്‍ സ്‌ഫോടന ശബ്ദം ഉച്ചത്തില്‍ കേട്ടതായി അയല്‍ക്കാര്‍ അന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ ഏപ്രില്‍ 24 നാണ് സംഭവം.
കുട്ടി മൊബൈലില്‍ വീഡിയോ കാണുന്നതിനിടയില്‍ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വീട്ടുകാര്‍ പറഞ്ഞത്. പുതപ്പിനടിയില്‍ കിടന്ന് ഫോണില്‍ ഗെ.യിം കളിക്കുകയായിരുന്നുവെന്നായിരുന്നു മുത്തശ്ശിയുടെ മൊഴി. ഈ സമയം മുത്തശ്ശിയും ആദിത്യശ്രീയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.