നാഗ്പൂർ: ഒരു യുവതിയെ ബന്ധുക്കളായ രണ്ട് പേർ പ്രണയിച്ചത് അവസാനിച്ചത് കൊലപാതകത്തിൽ. ചൊവ്വാഴ്ചയാണ് നാഗ്പൂരിനെ നടുക്കിയ സംഭവമുണ്ടായത്.
നിതിൻ രോഹൻബാഗാണ്(40) കൊല്ലപ്പെട്ടത്. രോഹൻബാഗിന്റെ ബന്ധുവായ രാജേഷ് ചവാനാണ് (ഗബ്ബർ -47) പ്രതി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 35 കാരിയായ യുവതിയുമായി രാജേഷ് ചവാൻ ലിവ് ഇൻ റിലേഷനിലായിരുന്നു. ഈ ബന്ധത്തിൽ ഇരുവർക്കും രണ്ട് കുട്ടികളുമുണ്ട്.
എന്നാൽ ബന്ധുവായ രോഹൻബാഗുമായി , യുവതി അടുക്കുകയായിരുന്നു. തുടർന്ന് തന്റെ രണ്ട് മരുമക്കളുടെ സഹായം തേടി രോഹൻബാഗിനെ കൊലപ്പെടുത്താൻ രാജേഷ് ചവാൻ പദ്ധതിയിട്ടു.
സിനിമാ ഹാളിലെ ജീവനക്കാരനാണ് നിതിൻ. എന്നാൽ മുന്നറിയിപ്പിന് പിന്നാലെ ഇമാംബാഡ പൊലീസ് സ്റ്റേഷനിൽ ഒരു കിലോമീറ്റർ അകലെയുള്ള ജാട്ട് തരോഡിയിലെ വീട്ടിൽ നിന്ന് യുവതിയുടെ കിടപ്പുമുറിയിൽ നിന്ന് യുവതിയോടൊപ്പം നിതിനെ പിടികൂടിയതോടെ രാജേഷ് രോഹനെ വെട്ടിക്കൊലപ്പെടുത്തി.
യുവതിയുടെ കിടക്കയിൽ രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്ന നിലയിലാണ് മൃതദേഹം കണ്ടെടുത്തത്. ആഴത്തിലേറ്റ ഏഴ് വെട്ടുകളാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു.
ആരോഗ്യ സ്ഥാപനത്തിലെ ജോലിക്കാരനാണ് രാജേഷ് ചവാൻ. തന്നെ അപമാനിച്ചെന്ന യുവതിയുടെ പരാതിയെ തുടർന്ന് രാജേഷ് ചവാൻ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന് പൊലീസ് നിതിൻ രോഹൻബാഗിന് മുന്നറിയിപ്പ് നൽകിയിരുന്നു.