Tuesday, July 8, 2025
spot_imgspot_img
HomeCrime Newsഷിനിയുടെ ഭര്‍ത്താവുമായി അടുപ്പം, പിന്നാലെ പക; ഓണ്‍ലൈനായി വാങ്ങിയ പിസ്റ്റള്‍ ഉപയോഗിക്കാനും വെടിവയ്ക്കാനും മാസങ്ങളോളം പരിശീലനം...

ഷിനിയുടെ ഭര്‍ത്താവുമായി അടുപ്പം, പിന്നാലെ പക; ഓണ്‍ലൈനായി വാങ്ങിയ പിസ്റ്റള്‍ ഉപയോഗിക്കാനും വെടിവയ്ക്കാനും മാസങ്ങളോളം പരിശീലനം നേടിയത് നെറ്റില്‍ നിന്നും; വനിതാ ഡോക്ടറുടെ വെടിവെപ്പ് കൃത്യമായ ആസൂത്രണത്തോടെ

തിരുവനന്തപുരം: വഞ്ചിയൂരില്‍ യുവതിയെ എയർഗണ്‍ ഉപയോഗിച്ച്‌ വെടിവെച്ചത് യുവതിയുടെ ഭർത്താവിന്റെ പെണ്‍സുഹൃത്തായ ഡോക്ടർ. കൊല്ലം സ്വദേശി ഡോക്ടര്‍ ദീപ്തിയാണ് പിടിയിലായത്.thiruvananthapuram woman doctor airgun firing

ഇവര്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടറാണ്. ആശുപത്രിയില്‍നിന്ന് ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വെടിയേറ്റ ഷിനിയോടുള്ള വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായത് എന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.

ദീപ്തിമോള്‍ ജോസും വെടിയേറ്റ ഷിനിയുടെ ഭര്‍ത്താവ് സുജീത്തും തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് ഡി.സി.പി. നിതിന്‍രാജ് പറഞ്ഞു. ഒന്നരവര്‍ഷം മുന്‍പ് കൊല്ലത്തെ മറ്റൊരു ആശുപത്രിയില്‍ സുജീത്തും ദീപ്തിയും ഒന്നിച്ച് ജോലി ചെയ്തിരുന്നു. ആ സമയത്തുണ്ടായ അടുപ്പമാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ദീപ്തിയുടെ ഭര്‍ത്താവും ഡോക്ടറാണ്.

മാസങ്ങളോളം നടത്തിയ തയ്യാറെടുപ്പിന് ശേഷമാണ് തിരക്ക് കുറഞ്ഞ ദിവസംനോക്കി കഴിഞ്ഞ ഞായറാഴ്ച പെരുന്താന്നി ചെമ്പകശേരി പങ്കജിലെത്തി ഷിനിയെ വെടിവെച്ചത്.

അതേസമയം ആക്രമണത്തിന് ഉപയോഗിച്ച എയര്‍പിസ്റ്റള്‍ ഓണ്‍ലൈനായി വാങ്ങിയതാണ്. പിസ്റ്റള്‍ ഉപയോഗിക്കാനും വെടിവയ്ക്കാനും ഇന്റര്‍നെറ്റില്‍ നോക്കി മാസങ്ങളോളം പരിശീലനം നടത്തിയിരുന്നു.
സംഭവ ദിവസംതന്നെ ആളെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചനകള്‍ ലഭിച്ചിരുന്നു. കൊല്ലം വരെയുള്ള സി.സി.ടി.വി. ദൃശ്യങ്ങള്‍ ശേഖരിച്ചും കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലൊടുവിലാണ് ദീപ്തിയെ കസ്റ്റഡിയിലെടുത്തത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments