Saturday, May 17, 2025
spot_imgspot_img
HomeNewsലക്ഷങ്ങള്‍ വിലവരുന്ന സാരികള്‍ സ്റ്റേഷനിലേയ്ക്ക് പാര്‍സലായി വന്നു; ദീപാവലി സമ്മാനമാകുമെന്ന് കരുതി പൊലീസുകാര്‍, പിന്നാലെ വന്ന...

ലക്ഷങ്ങള്‍ വിലവരുന്ന സാരികള്‍ സ്റ്റേഷനിലേയ്ക്ക് പാര്‍സലായി വന്നു; ദീപാവലി സമ്മാനമാകുമെന്ന് കരുതി പൊലീസുകാര്‍, പിന്നാലെ വന്ന ഫോണ്‍ കോളില്‍ സംഭവം മാറിമറിഞ്ഞു.

ചെന്നെെ: സ്റ്റേഷനിലേയ്ക്ക് വിലപിടിപ്പുള്ള സാരികള്‍ പാര്‍സല്‍ വന്നത് കണ്ട് അമ്ബരന്ന് പൊലീസ്. തമിഴ്‌നാട്ടിലെ ശാസ്ത്രി നഗര്‍ സ്റ്റേഷനിലാണ് സംഭവം.ദീപാവലി പ്രമാണിച്ച്‌ ആരെങ്കിലും അയച്ച സമ്മാനമാകും ഇതെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പിന്നാലെ വന്ന ഫോണ്‍കോള്‍ എടുത്തതോടെ സംഭവം മാറിമറിഞ്ഞു.

ആന്ധ്രാ പ്രദേശിലെ വിജയവാഡയില്‍ നിന്നായിരുന്നു ഫോണ്‍ വന്നത്.ചെന്നെെയിലെ ബസന്ത് നഗറില്‍ നിന്ന് ഒക്ടോബര്‍ 28ന് മോഷ്ടിക്കപ്പെട്ട സാരികളാണ് ഇപ്പോള്‍ നിങ്ങള്‍ക്ക് പാര്‍സലായി ലഭിച്ചതെന്നായിരുന്നു ഫോണ്‍ വിളിച്ചയാള്‍ പറഞ്ഞത്. ഈ സാരികള്‍ മോഷണം പോയയെന്ന് പറഞ്ഞ് കട ഉടമ നേരത്തെ പരാതി കൊടുത്തിരുന്നു. പിന്നാലെ വനിതാ സംഘമാണ് കൊള്ളയ്ക്ക് പിന്നിലെന്ന് സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് പൊലീസ് മനസിലാക്കി.

തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് അപ്രതീക്ഷിതമായി സാരി പാര്‍സലായി വന്നത്. ആറ് സ്ത്രീകളാണ് മോഷണ സംഘത്തിലുള്ളത് ഇവരില്‍ രണ്ട് പേര്‍ കടയിലെ ജോലിക്കാരുടെ ശ്രദ്ധതിരിക്കുമ്ബോള്‍ മറ്റ് രണ്ട് പേര്‍ സാരി മോഷ്ടിക്കും. ബാക്കി രണ്ടുപേര്‍ മോഷണ സമയത്ത് മറയായി നില്‍ക്കും. ഇത് കടയിലെ സി സി ടി വി യില്‍ വ്യക്തമായി പതിഞ്ഞിരുന്നു. തങ്ങള്‍ ധരിച്ച സാരിക്കുള്ളിലെ പ്രത്യേകം തുന്നിയുണ്ടാക്കിയ പോക്കറ്റുകളിലാണ് മോഷ്ടിച്ച സാരികള്‍ പ്രതികള്‍ ഒളിപ്പിച്ചത്. രണ്ട് ലക്ഷം രൂപം വിലവരുന്ന സാരികളാണ് മോഷ്ടിച്ചത്. മോഷ്ടിക്കപ്പെട്ട ഓരോ സാരിയ്ക്കും 30,000 രൂപ മുതല്‍ 70,000 രൂപ വരെയാണ് വില.

എന്നാല്‍ പൊലീസ് സ്റ്റേഷനില്‍ വന്ന പാര്‍സലില്‍ ഉള്ള സാരികളുടെ വില ഏഴ് ലക്ഷം രൂപയിലധികമാണ്. നിരവധി കടകലില്‍ നിന്ന് ഈ സംഘം മോഷ്ടിച്ച സാരികളാണ് ഇതെന്ന് പൊലീസ് അറിയിച്ചു. വിജയവാഡയില്‍ നിന്നുള്ള പെണ്‍കൊള്ള സംഘമാണ് മോഷണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. തങ്ങളെ കുറിച്ച്‌ പൊലീസിന് വിവരം ലഭിച്ചുവെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് കേസില്‍ നിന്ന് രക്ഷപ്പെടാനാണ് ഇവര്‍ സാരി തിരിച്ചയച്ചതെന്നാണ് സൂചന.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments