കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ ചോദ്യം ചെയ്യലിന് സുരേഷ് ഗോപി പൊലീസ് സ്റ്റേഷനിലെത്തി. കോഴിക്കോട് നടക്കാവ് പൊലീസിന്റെ നോട്ടീസ് പ്രകാരമാണ് മുൻ എം പി കൂടിയായ നടൻ സ്റ്റേഷനിലെത്തിയത്. മൂന്ന് അഭിഭാഷകരും സുരേഷ് ഗോപിക്കായി സ്‌റ്റേഷനിലെത്തിയിട്ടുണ്ട്.
Suresh Gopi reached the police station for questioning.
സുരേഷ് ഗോപി എത്തുന്നതിന് മുൻപ് തന്നെ നിരവധി ബി ജെ പി പ്രവര്‍ത്തകരാണ് സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടിയത്. പോസ്റ്ററുകളും പിടിച്ചെത്തിയ പ്രവര്‍ത്തകര്‍ സുരേഷ് ഗോപിയ്ക്ക് അനുകൂലമായ മുദ്രവാക്യങ്ങളും വിളിക്കുന്നുണ്ട്. ഒട്ടേറെ പേരാണ് അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുള്ളത്.

പദയാത്ര നടക്കാവ് പൊലീസ് സ്റ്റേഷന് മുന്നില്‍ പൊലീസ് തടഞ്ഞു. സ്റ്റേഷന് മുന്നില്‍ വലിയ രീതിയിലുള്ള സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. പ്രവര്‍ത്തകരെ സ്റ്റേഷന് മുന്നില്‍ തടഞ്ഞത് വാക്കേറ്റത്തിനിടയാക്കി.
മൂന്ന് അഭിഭാഷകരും സുരേഷ് ഗോപിക്കായി സ്‌റ്റേഷനിലെത്തിയിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, എം.ടി. രമേഷ്, പി.കെ. കൃഷ്ണദാസ് എന്നിവരും പദയാത്രയില്‍ പങ്കെടുത്തിരുന്നു മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ 354 എ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.
രാവിലെ 10.20ഓടെയാണ് സുരേഷ് ഗോപിയെ ചോദ്യം ചെയ്യുന്നതിനായി സിറ്റി പൊലീസ് കമ്മീഷണര്‍ നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തിയത്. ഇതിനുപിന്നാലെയാണ് പദയാത്ര സ്റ്റേഷന് മുന്നില്‍ പൊലീസ് തടഞ്ഞത്. പ്രതിഷേധത്തെതുടര്‍ന്ന് കണ്ണൂര്‍ റോഡില്‍ ഗതാഗതം സ്തംഭിച്ചു.