
2016ൽ ആദ്യമായി ഓസ്‌കർ വേദിയിലും എത്തി. ഇതിൽ മിസ് വേൾഡ് മത്സരത്തിനായി ധരിച്ച വസ്ത്രമാണ് പ്രിയങ്കയ്ക്ക് ആദ്യമായി ബുദ്ധിമുട്ട് സൃഷ്ടിച്ചത്. അന്നത്തെ വസ്ത്രം ശരീരത്തിൽ ടേപ്പ് ചെയ്ത് വച്ചിരിക്കുക ആയിരുന്നുവെന്ന് താരം പറയുന്നു.
ഇടുത്തീ പോലെ ആ സമയം ഒട്ടേറെ പിരിമുറുക്കം അനുഭവിച്ചുവെന്നും താരം പറയുന്നു. ആ ടേപ്പ് മുഴുവനും ഊരി വന്ന്, വസ്ത്രം ഇളകുന്ന മട്ടിലായി. അപ്പോള് തന്നെ ഞെട്ടിത്തരിച്ചു നിന്നു. വസ്ത്രത്തെ ചേർത്ത് നിർത്തി ഞാൻ നമസ്തേ പറഞ്ഞു.

എല്ലാവരും ശ്രദ്ധിച്ചത് നമസ്തേ എന്ന് കൈകൂപ്പി നിൽക്കുന്ന പ്രിയങ്കയെ ആണ്. പക്ഷെ ആ നമസ്തേയുടെ പിന്നിൽ വസ്ത്രം ഇളകി വീഴാതിരിക്കാനുള്ള ട്രിക്ക് ആണെന്ന് ആർക്കും മനസ്സിലായില്ല. കൈകൾ കൊണ്ട് വസ്ത്രം താങ്ങി നിർത്തുകയായിരുന്നുവെന്ന് താരം പറയുന്നു.
2018ലെ മെറ്റ് ഗാലയിലാണ് രണ്ടാമതായി, ധരിച്ച വസ്ത്രം കാരണം പ്രിയങ്ക ബുദ്ധിമുട്ടനുഭവിച്ചത് . കടും ചുവപ്പു നിറമുള്ള റാൽഫ് ലോറൻ റെഡ് വെൽവെറ്റ് കുപ്പായമാണ് പ്രിയങ്ക അണിഞ്ഞിരുന്നത്. അതിൽ ഒരുക്കിയിരുന്ന കച്ച ശ്വാസം മുട്ടിച്ചു. വാരിയെല്ലുകൾ വരിഞ്ഞുമുറുകിയ പ്രതീതിയാണ് ആ വസ്ത്രം അന്ന് സമ്മാനിച്ചത്. ആ രാത്രയിൽ ഭക്ഷണം പോലും കഴിക്കാൻ സാധിച്ചില്ലെന്ന് പ്രിയങ്ക വെളിപ്പെടുത്തി.