തൃശൂര്‍: നെഗറ്റീവ് എനര്‍ജി പുറന്തള്ളാനെന്ന പേരില്‍ തൃശൂര്‍ ശിശു സംരക്ഷണ ഓഫീസില്‍ പ്രാര്‍ത്ഥന സംഘടിപ്പിച്ചച്ചത് അന്വേഷിക്കാൻ ഉത്തരവിട്ട് ജില്ലാ കളക്ടര്‍. കളക്ട്രേറ്റിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്.
സംഭവം അന്വേഷിച്ചിട്ട് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർ സബ് കളക്ടറെ ചുമതലപെടുത്തി . ശിശു സംരക്ഷണ ഓഫീസര്‍ക്കെതിരെയാണ് പരാതി ലഭിച്ചത്.
സെപ്തംബര്‍ മാസമാണ് സംഭവം നടന്നത്. ഓഫീസില്‍ അടുത്തകാലത്തായി നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടെന്നും അത് പരിഹരിക്കാൻ പ്രാര്‍ത്ഥന സംഘടിപ്പിക്കുകയായിരുന്നു. വൈദിക വിദ്യാര്‍ഥിയാണ് പ്രാര്‍ഥിച്ചത്. പ്രാര്‍ത്ഥന സംഘടിപ്പിച്ചത് ഓഫീസിലെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥ തന്നെയാണ്. ഈ ഉദ്യോഗസ്ഥ ഒഴികെ ബാക്കിയെല്ലാവരും കരാര്‍ ഉദ്യോഗസ്ഥരായതിനാല്‍ പ്രത്യക്ഷത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നുമില്ല എന്നാൽ പിന്നീട് പരാതി നല്‍കുകയായിരുന്നു.