തിരുവനന്തപുരം: സംസ്ഥാനത്തും രാജ്യത്തും നടന്ന ചില അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് റിപ്പോര്‍ട്ട്. തീവ്രവാദ ആക്രമണത്തെയും അടിയന്തര സാഹചര്യങ്ങളെയും പ്രതിരോധിക്കാൻ ശബരിമലയില്‍ മാതൃകാ പ്രവര്‍ത്തന ചട്ടങ്ങള്‍ രൂപീകരിക്കണമെന്നും പൊലീസ് ശുപാര്‍ശ ചെയ്തു.
Police report to be very careful in Sabarimala
സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള തീവ്രവാദ സംഘടനകളും മാവോയിസ്റ്റ് ഗ്രൂപ്പുകളും തീര്‍ഥാടകരെന്ന പേരില്‍ ശബരിമലയില്‍ കടന്നു കയറാനുള്ള സാധ്യതയുണ്ടെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വഴിപാട് സാധനങ്ങളുടെ കൂട്ടത്തില്‍ സ്‌ഫോടക വസ്തുക്കളോ സ്‌ഫോടനത്തിനു സഹായിക്കുന്ന ഉപകരണങ്ങളോ കടത്താൻ സാദ്ധ്യതയുണ്ട്.
പല തീവ്രാദ ഗ്രൂപ്പുകളും റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് ഇംപ്രൊവൈസ്ഡ് എക്സ്‌പ്ലോസീവ് ഡിവൈസ് (ഐഇഡി) കൈകാര്യം ചെയ്യാൻ ശേഷിയുള്ളവരാണ് സംശയമുള്ളവരുടെ ഇരുമുടിക്കെട്ട് പരിശോധിക്കുമ്ബോള്‍ വിശ്വാസികളെ വേദനിപ്പിക്കാതെയും ആചാരങ്ങളെ ലംഘിക്കാതെയും നോക്കണം. സംശയമുള്ളതും ഉപേക്ഷിക്കപ്പെട്ടതുമായ വസ്തുക്കള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ഇവയുടെ മേല്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്.
ഒക്ടോബറില്‍ കളമശേരിയില്‍ പ്രാര്‍ഥനാ സ്ഥലത്ത് സ്‌ഫോടനം നടത്തിയത് ഐഇഡി ഉപയോഗിച്ചായിരുന്നു. തീരദേശം വഴി ആയുധവും സ്‌ഫോടക വസ്തുക്കളും കടത്താൻ സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. സന്നിധാനത്തെ ഹോട്ടലുകള്‍ക്ക് തീപിടിക്കാൻ സാധ്യത ഏറെയാണെന്ന മുന്നറിയിപ്പും പൊലീസ് നല്‍കുന്നു. 30 മുതല്‍ 130 എല്‍പിജി സിലിണ്ടറുകള്‍വരെ ചില ഹോട്ടലുകള്‍ സൂക്ഷിക്കുന്നു. അനധികൃത സിലിണ്ടറുകള്‍ സൂക്ഷിക്കുന്നത് നിയന്ത്രിക്കണമെന്നും ശുപാര്‍ശയുണ്ട്.
അടുത്ത സീസണിലേക്കുള്ള നിര്‍ദേശങ്ങള്‍:
അധികംവരുന്ന എല്‍പിജി സിലിണ്ടറുകള്‍ സന്നിധാനത്ത് സൂക്ഷിക്കുന്നത് നിയന്ത്രിക്കണം.
എല്‍പിജി വിതരണം ദേവസ്വംബോര്‍ഡ് ഏറ്റെടുക്കണം.
സിലിണ്ടറുകള്‍ക്കായി കേന്ദ്രീകൃത സൂക്ഷിപ്പ് കേന്ദ്രം വേണം.
കേന്ദ്രീകൃത റജിസ്‌ട്രേഷൻ സംവിധാനം വേണം.
മകരജ്യോതി, മണ്ഡലപൂജ എന്നീ അവസരങ്ങളില്‍ റിസര്‍വേഷൻ സംവിധാനം കൊണ്ടുവരണം.
സന്നിധാനത്തുനിന്ന് വലിയരീതിയില്‍ ആളുകളെ ഒഴിപ്പിക്കാൻ ബദല്‍ മാര്‍ഗം കണ്ടെത്തണം.
പമ്ബയില്‍നിന്ന് സാധനങ്ങള്‍ സന്നിധാനത്തേക്ക് എത്തിക്കുന്നതിന് റോപ്പ് വേ സംവിധാനം.
അടിയന്തര ഒഴിപ്പിക്കലിന് സന്നിധാനത്ത് ഹെലിപാഡ്
തിരക്കു നിയന്ത്രിക്കാൻ സന്നിധാനത്ത് കൂടുതല്‍ തുറന്ന സ്ഥലം ഉണ്ടാകണം.