കൊല്ലം: കൊട്ടാരക്കര മരുതമൺപള്ളിയിൽ എഐ ലൂടെ പെൺകുട്ടിയുടെ വ്യാജ നഗ്ന ചിത്രം നിർമ്മിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച യുവാവ് പിടിയിൽ.കാറ്റാടി ചിത്തിര ഭവനിൽ സജി (21) ആണ് പോലീസ് പിടിയിലായത്.
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് പോലുള്ള സോഷ്യൽ മീഡിയയിലും കൂടാതെ വിവിധ സൈറ്റുകളിൽലും ഫോട്ടോകൾ അപ്പ്ലോഡ് ചെയ്തിരുന്നു ഇത്തരം പ്രവണത ഉള്ളവരെ പിടിക്കാൻ വേണ്ടിയുള്ള സൈബർ സെല്ലിൻ്റെ ഓപ്പറേഷനിലാണ് പ്രതി പിടിയിലായത്.പരാതിക്കാരി കേസ് രജിസ്റ്റർ ചെയ്തത്തിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
അതേസമയം സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയ യുവതിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശമയച്ചതിനു പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. കോഴിക്കോട് പന്തീരങ്കാവ് ഗ്രേഡ് എസ്‌ഐ ഹരീഷ് ബാബുവിനെയാണ് സസ്പെൻഡ് ചെയ്തത്.
കേസ് ആവ്യശത്തിനായി ഫോണിൽ ബന്ധപ്പെട്ട യുവതിയുടെ മൊബൈൽ നമ്പർ കൈവശപ്പെടുത്തി. പിന്നീട് എസ്‌ഐ വാട്ട്സ്ആപ്പിലൂടെ അശ്ലീല വീഡിയോകളും സന്ദേശവും അയക്കാൻ തുടങ്ങി. ഇതിനെതിരെ യുവതി സ്റ്റേഷനിലെ വനിതാ എഎസ്ഐയെ വിവരമറിയിക്കുകയും, സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകുകയും ചെയ്തു.
അന്വേഷണത്തിൽ എസ്ഐ കുറ്റക്കാരനാണെന്ന് തെളിഞ്ഞതിനെ തുടർന്ന് എസ്ഐ ഹരീഷ് ബാബുവിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. എസ്ഐയ്ക്കെതിരെ മുൻപും സമാനമായ പരാതികൾ ഉണ്ടായിരുന്നു