കോട്ടയം: മുണ്ടക്കയം ഇഞ്ചിയാനയില്‍ യുവാവ് അയൽവാസിയുടെ കുത്തേറ്റ് ആലംമൂട്ടില്‍ ജോയല്‍ ജോസഫ് മരിച്ചു. അയല്‍വാസി ബിജോയിയെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
27കാരനായ ജോയല്‍ കാപ്പി തോട്ടത്തില്‍ കൃഷിപ്പണി ചെയ്യുന്നതിനിടെ ബിജോയി കുത്തുകയായിരുന്നു. രാവിലെ എട്ടുമണിയോടയായിരുന്നു സംഭവം. കൊല്ലപ്പെട്ട യുവാവിന്റെ അമ്മയുടെ കണ്‍മുന്നില്‍വെച്ചായിരുന്നു ക്രൂരത
നിലവിളി കേട്ട് ഓടിയെത്തിയ മറ്റൊരു അയല്‍വാസിയാണ് ബിജോയിയെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴെക്കും യുവാവ് മരിച്ചിരുന്നു. കൊലയുടെ പിന്നിലെ കാരണം വ്യക്തമല്ല. വിവരം അറിഞ്ഞ് എത്തിയ പൊലീസ് ബിജോയിയെ കസ്റ്റഡിയിലിടെത്തു. രാവിലെ എട്ടുമണിയോടയായിരുന്നു സംഭവം.
ആളുകളെ നിരന്തരമായി ഉപദ്രവിക്കുന്ന പ്രവണതയുള്ള ആളാണ് ബിജോയിയെന്ന് നാട്ടുകാര്‍ പറയുന്നു. ബിജോയ്‌ക് എതിരെ നാട്ടുകാര്‍ പല തവണ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. നാട്ടുകാരുടെ മേല്‍ ഒരു പ്രകോപനവുമില്ലാത മെക്കിട്ടുകേറുന്ന സ്വഭാവക്കാരനാണ് ബിജോയിയെന്നും നാട്ടുകാര്‍ പറയുന്നു.