മുൻ ഭര്‍ത്താവിന്‍റെ മാതാപിതാക്കള്‍ വിഷബാധ മൂലം മരിച്ചതിന് പിന്നാലെ 49കാരി അറസ്റ്റില്‍. എറിന്‍ പാറ്റേഴ്സണ്‍ എന്ന വനിതയെ ആണ് തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ അവസാനമാണ് വിഷക്കൂണ്‍ കഴിച്ച് മൂന്ന് പേര്‍ മരിച്ചത്.
ക്ടോറിയയിലെ ലിയോംഗാത്തയിലെ തന്‍റെ വീട്ടിലെത്തിയ മുൻ അമ്മായിയമ്മയ്ക്കും അമ്മായിയമ്മയുടെ സഹോദരിക്കും ഭർത്താവിനും എറിന്‍ പാറ്റേഴ്സണ്‍, ബീഫ് വെല്ലിംഗ്ടൺ വിഭവം കഴിക്കാനായി നല്‍കി.
എന്നാൽ ഭക്ഷണം കഴിച്ച് ദിവസങ്ങള്‍ക്ക് ശേഷം എറിൻ പാറ്റേഴ്സണിന്‍റെ മുൻ അമ്മായിയമ്മ ഗെയിൽ പാറ്റേഴ്സൺ (70), ഗെയ്ലിന്‍റെ സഹോദരി ഹീതർ വിൽക്കിൻസൺ (66), ഗെയിലിന്‍റെ 70 വയസ്സുള്ള ഭർത്താവ് ഡോൺ എന്നിവർ ആശുപത്രിയിൽ വച്ച് മരിച്ചു. ഭക്ഷണം കഴിച്ച നാലാമത്തെ ആളായ ഇയാൻ വിൽക്കിൻസൺ (68) ഗുരുതരാവസ്ഥയിലായെങ്കിലും പിന്നീട് ആശുപത്രി വിട്ടു.
ഇവര്‍ക്കൊപ്പം ആഹാരം കഴിച്ച 49കാരിക്കും ഇവരുടെ മക്കള്‍ക്കും ശാരീരിക അസ്വസ്ഥതകള്‍ ഒന്നും ഉണ്ടായിരുന്നുമില്ല. അതേസമയം ബീഫ് വിഭവത്തില്‍ ഉപയോഗിച്ച ചേരുവകളില്‍ നിന്നാണ് വിഷബാധയുണ്ടായതെന്ന് പൊലീസിന് സംശയമുണ്ടായതിനേ തുടര്‍ന്ന് നടന്ന അന്വേഷണമാണ് ഓസ്ട്രേലിയയിലെ കൊലപാതകം പുറത്ത് കൊണ്ടുവന്നത്.
എറിന്‍ പാറ്റേഴ്സണിനെ തെക്കന്‍ വിക്ടോറിയയിലെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ബീഫ് വെല്ലിംഗ്ടണ്‍ എന്ന വിഭവമായിരുന്നു വിരുന്നിലെ വില്ലനായത്. ഇതില്‍ 49കാരി ഉപയോഗിച്ച കൂണാണ് അപകടകാരിയായതെന്നാണ് സൂചന. എന്നാല്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കൂണുകളില്‍ വിഷമുള്ളത് അറിയില്ലെന്നുമാണ് എറിന്‍ പ്രതികരിക്കുന്നത്.