ചെന്നൈ: പ്രസിദ്ധമായ പഴനി പഞ്ചാമൃതത്തെക്കുറിച്ചുള്ള വിവാദ പരാമർശത്തെ തുടർന്ന് തമിഴ് ചലച്ചിത്ര സംവിധായകൻ മോഹൻ ജിയെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ട്രിച്ചി ജില്ലാ സൈബര്‍ ക്രൈം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാവിലെ ചെന്നൈയില്‍ വച്ച് അറസ്റ്റ് ചെയ്ത സംവിധായകനെ ട്രിച്ചിയിലേക്ക് കൊണ്ടുവരുമെന്ന് ട്രിച്ചി ജില്ലാ എസ്പി വരുണ്‍ കുമാര്‍ അറിയിച്ചു. തമിഴ് ചലച്ചിത്ര സംവിധായകനെ മുന്‍കൂര്‍ അറിയിപ്പ് കൂടാതെ അറസ്റ്റ് ചെയ്തതായി ചെന്നൈയിലെ ബിജെപി അധ്യക്ഷന്‍ അശ്വത്ഥാമന്‍ അല്ലിമുത്തു എക്സില്‍ വ്യക്തമാക്കി.
അടുത്തിടെ പഴനിയിലെ പഞ്ചാമൃതം സംബന്ധിച്ച് ഇദ്ദേഹം നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു. തിരുമല തിരുപ്പതിയില്‍ ഭക്തർക്ക് പ്രസാദമായി നല്‍കുന്ന ലഡ്ഡൂകളില്‍ മൃഗ കൊഴുപ്പ് കലര്‍ന്നിട്ടുണ്ടെന്ന വാര്‍ത്ത വന്നതിന് പിന്നാലെ ആണ് മോഹന്‍ജി തമിഴ്നാട്ടിലെ പ്രധാന ക്ഷേത്രമായ പഴനി മുരുകന്‍ ക്ഷേത്രത്തിലെ പ്രസാദമായ ‘പഞ്ചാമൃതത്തില്‍’ ഗര്ഭനിരോധന ഗുളികകള്‍ കലർത്തിയെന്ന അഭ്യൂഹങ്ങള്‍ താൻ കേട്ടിട്ടുണ്ടെന്നും ആരോപിച്ചത്.
അതേസമയം ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് വിവിധ സംഘടനകള്‍ അടക്കം ഇയാള്‍ക്കെതിരെ രംഗത്ത് വന്നിരുന്നു. ‘പഴയ വണ്ണാരപ്പേട്ടൈ’, ‘താണ്ഡവം’, ‘ദ്രൗപതി’ തുടങ്ങി നിരവധി തമിഴ് ചലച്ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് മോഹന്‍ ജി.