വാഷിങ്ടണ്‍: പന്നിയുടെ ഹൃദയം സ്വീകരിച്ച ലോകത്തെ രണ്ടാമത്തെയാള്‍, ലോറന്‍സ് ഫോസെറ്റ് (58) അന്തരിച്ചു. മെറിലാന്‍ഡ് സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് മെഡിസിന്‍ ആണ് തിങ്കളാഴ്ച മരണത്തിന് കീഴടങ്ങിയ വിവരം അറിയിച്ചത്.
സെപ്റ്റംബര്‍ 20-നായിരുന്നു ഗുരുതര ഹൃദ്രോഗബാധിതനായിരുന്ന ലോറന്‍സിന്റെ ഹൃദയമാറ്റ ശസ്ത്രക്രിയ. ആറാഴ്ചയ്ക്ക് ശേഷമാണ് മരണം സംഭവിക്കുന്നത്.
ശസ്ത്രക്രിയക്കു ശേഷം ലോറന്‍സിന്റെ ആരോഗ്യനില മെച്ചപ്പെട്ടിരുന്നു എന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഫിസിയോ തെറാപ്പി ചെയ്യുന്നുണ്ടയിരുന്നു കൂടാതെ അദ്ദേഹം കുടുംബത്തോടൊപ്പം സമയം ചെലവിടുകയും ചെയ്തിരുന്നു. കുറച്ചു ദിവസങ്ങൾ മുൻപ് ആണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായത്. ഇത് പുതിയ ഹൃദയത്തെ ശരീരം സ്വീകരിക്കാതെയിരിക്കുന്ന ലക്ഷണങ്ങളാണ് അദ്ദേഹത്തിൽ കണ്ട് തുടങ്ങിയത്. ഇതേ വെല്ലുവിളി തന്നെയാണ് മനുഷ്യഹൃദയം മാറ്റിവയ്ക്കുമ്പോഴും ഉണ്ടാകുന്നത് എന്നും ഡോക്ടര്‍മാര്‍ പറയുന്നു.