തിരുവനന്തപുരം: കല്ലമ്പലം പുല്ലൂർമുക്കിൽ നഗ്നനായെത്തിയ യുവാവ് ആട്ടിൻകുട്ടിയെ പീഡിപ്പിച്ച് കൊന്നെന്ന് പരാതി. അബ്‍ദുള്‍ കരീം എന്നയാളിന്‍റെ വീട്ടിൽ വളർത്തിയിരുന്ന ആറ് മാസം പ്രായമുള്ള ആട്ടിൻകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി
കല്ലമ്ബലം പുല്ലൂര്‍മുക്ക് മുളയിലഴികം വീട്ടില്‍ കര്‍ഷകനായ അബ്ദുല്‍കരീമിന്റെ വീട്ടിലെ തൊഴുത്തില്‍ രാത്രി അതിക്രമിച്ച് കയറിയ അജ്ഞാതൻ നിരന്തരം പശുകുട്ടിയെയും ആടുകളെയും പീഡിപ്പിച്ചിരുന്നു. തൻ്റെ നാലുമാസം പ്രായമുള്ള ആട്ടിൻകുട്ടിയെ പീഡിപ്പിച്ച് കൊല്ലുകയും ചെയ്ത സംഭവത്തില്‍ സി സി.ടി.വി ദൃശ്യമടക്കം കല്ലമ്ബലം പൊലീസില്‍ പരാതി നല്‍കി. സമീപത്തെ വയലിൽ നിന്നാണ് ആടിന്‍റെ മൃതശരീരം കിട്ടിയത്. ആട്ടിൻകുട്ടിയുടെ ശരീര ഭാഗങ്ങള്‍ മുറിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. കഴുത്തിൽ മുറിവുമുണ്ടായിരുന്നു.
സ്ത്രീകളുടെ അലക്കി ഉണങ്ങാൻ ഇടുന്ന വസ്ത്രങ്ങള്‍ക്കും കുളിമുറിയിലെ മറ്റു സാധനങ്ങളും സ്ഥാനം മാറി ഇരിക്കുന്നത് പതിവായപ്പോൾ സി.സി.ടിവി ക്യാമറ നോക്കിയപ്പോഴാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കണ്ടത്. പലതവണ തൻ്റെ ആട്ടിൻ കുട്ടിയെ പീഡിപ്പിച്ച ലക്ഷണങ്ങള്‍ കണ്ടതായി ഉടമ പറഞ്ഞു. നിരന്തരം പീഡനത്തിന് ഇരയായ പശുക്കുട്ടിയും ആശുപത്രിയിൽ ചികിത്സയിയിലാണ്.
പുലര്‍ച്ചെ മൂന്നരയ്ക്കു ശേഷം പൂർണ്ണ നഗ്നനായ ഇയാൾ കുളിമുറിയില്‍ കയറി അടിപ്പാവാട ധരിച്ച് തൊഴുത്തില്‍ പോകുന്നതും ദൃശ്യങ്ങളിൽ ഉണ്ട്.
കല്ലമ്ബലം പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി ആട്ടിൻ കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം നടത്തി. സംഭവത്തിൽ പ്രതിയെ സഹായിച്ച രണ്ടുപേരെ കല്ലമ്പലം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വർക്കല സ്വദേശി അസീം, കോട്ടറക്കോണം സ്വദേശി രാജേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രധാന പ്രതിയായ അജിത്ത് വർക്കല ബിവറേജസ് ഔട്ട് ലെറ്റിൽ മോഷണം നടത്തിയ കേസിലും പ്രതിയാണ്. അയിരൂർ പൊലീസ് സ്റ്റേഷനിലും അജിത്തിനെതിരെ കേസുണ്ട്. പൊലീസിന്റെ സയന്‍റിഫിക് വിഭാഗം സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.