പത്തനംതിട്ട: കേരള മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്ത അഖിലേന്ത്യ പെര്‍മിറ്റുള്ള റോബിന്‍ ബസിനെതിരെ നിയമ നടപടി ആരംഭിച്ചു. തുടര്‍ച്ചയായ പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയാണ്, പത്തനംതിട്ട – കോയമ്പത്തൂര്‍ സര്‍വീസ് നടത്തിയ ബസ് പത്തനംതിട്ട എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ. പിടിച്ചെടുത്തത്.
Legal action has been initiated against Robin Buss
ഹൈക്കോടതി നിര്‍ദേശപ്രകാരമുള്ള പിഴ അടച്ചില്ലെന്നു ചൂണ്ടിക്കാട്ടി പത്തനംതിട്ട ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഒന്നില്‍ ആര്‍.ടി.ഒ. ഹര്‍ജിയും ഫയല്‍ചെയ്തു. തുടർച്ചയായ നിയമലംഘനത്തിന് ബസിന്റെ പെർമിറ്റും ഡ്രൈവർമാരുടെ ലൈസൻസും റദ്ദാക്കാൻ നടപടി തുടങ്ങിയെന്ന് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. അധികൃതർ അറിയിച്ചു.
അഖിലേന്ത്യ പെർമിറ്റുള്ള റോബിൻ ബസ് കേരള മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുത്തത് അതിന്റെ ഭാഗമാണ്. തുടർച്ചയായ പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയാണ് ഈ ഇടപെടൽ. സർക്കാർ നിർദ്ദേശവും ഇതിന് പിന്നിലുണ്ട്. ഹൈക്കോടതി നിർദ്ദേശപ്രകാരമുള്ള പിഴ അടച്ചില്ലെന്നു ചൂണ്ടിക്കാട്ടി നിയമ നടപടികളും തുടരും.
വ്യാഴാഴ്ച രാത്രി 12.45-ന് പത്തനംതിട്ട നഗരത്തിനടുത്ത് മേലെവെട്ടിപ്പുറത്തുവച്ചാണ് ബസ് പിടിച്ചെടുത്തത്. വിവിധ ദിവസങ്ങളിൽ നൽകിയ നോട്ടീസുകളിൽ 32500 രൂപ റോബിൻ ബസിന്റെ ഉടമ അടയ്ക്കാനുണ്ട്. കഴിഞ്ഞദിവസം നൽകിയ നോട്ടീസ് പ്രകാരം 15,000 രൂപ മാത്രമേ അടച്ചിട്ടുള്ളൂവെന്ന് ആർ ടി ഒ പറയുന്നു. തുടർച്ചയായ നിയമ ലംഘനമാണ് ചർച്ചയാക്കുന്നത്.
ബസിന് അഖിലേന്ത്യാ പെർമിറ്റ് നൽകിയ തിരുവനന്തപുരത്തെ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അഥോറിറ്റിയും ബസ് രജിസ്റ്റർചെയ്ത കോഴിക്കോട് ആർ.ടി.ഒ.യുമാണ് പെർമിറ്റും ലൈസൻസും റദ്ദാക്കേണ്ടത്. ഇതിനായി പത്തനംതിട്ട എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. റിപ്പോർട്ട് അയച്ചു.
യാത്രക്കാരെ വഴിയിലിറക്കിവിട്ട് ബസ് പിടിച്ചെടുക്കരുതെന്ന് കോടതി നിർദ്ദേശമുണ്ട്. യാത്ര തുടങ്ങുന്നതിനുമുമ്പോ യാത്ര അവസാനിച്ച ശേഷമോ ആയിരിക്കണം നടപടി. വ്യാഴാഴ്ച രാത്രി കോയമ്പത്തൂരിൽനിന്ന് വന്ന ബസ് പത്തനംതിട്ടയിൽ യാത്രക്കാരെയെല്ലാം ഇറക്കിയശേഷമാണ് പിടിച്ചെടുത്തത്. ഏതായാലും നിയമ പോരാട്ടമാണ് റോബൻ ബസ് ഉടമയുടെ തീരുമാനം. കോടതി നിലപാട് നിർണ്ണായകമാകും.
അതേസമയം ബസ് പിടിച്ചെടുക്കാൻ പാടില്ലെന്ന ഹൈക്കോടതി വിധിയുടെ ലംഘനമാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയതെന്നാണ് റോബിൻ ബസ് ഉടമ ബേബി ഗിരീഷ് ആരോപിക്കുന്നത്. മാത്രമല്ല, മോട്ടോർ വാഹന വകുപ്പിനെയും സർക്കാറിനെയും വെല്ലുവിളിച്ച് പത്തനംതിട്ട- പമ്പ റൂട്ടിൽ പുതിയ സർവീസ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ബേബി ഗിരീഷ്. ഈ സാഹചര്യത്തിലാണ് ബസ് പടിച്ചെടുത്തത്.