കോട്ടയം: കേന്ദ്രഭരണത്തിന്റെ 100 ദിവസങ്ങൾ പിന്നിടുന്ന ആയുഷ് മന്ത്രാലയത്തിന്റെ കീഴിൽ പൊതുജനങ്ങളുടെ മനസികാരോഗൃത്തിനും ഹോമിയോപ്പതിയുടെ വികസനത്തിനും നിരവധി പദ്ധതികൾ കോട്ടയത്തെ നാഷണൽ ഹോമിയോപ്പതി റിസർച്ച് ഇൻസ്റ്റിറ്റൃട്ട് ഇൻ മെന്റൽ ഹെൽത്ത് (NHRIMH) ഏറ്റെടുത്തുവെന്ന് ഇൻസ്റ്റിറ്റൃട്ട് അസി. ഡയറക്ടർ ഡോ. കെസി മുരളീധരൻ വൃക്തമാക്കി.
പട്ടികജാതി ഉപപദ്ധതി,രാഷ്ട്രീയ പോഷൻ മാ 2024, സ്വഛത കാമ്പയിൻ, പെരിഫറൽ കൃാമ്പുകൾ, ഗവേഷണ പരിപാടികൾ,ഗവേഷണ കണ്ടെത്തലുകളുടെ പ്രസിദ്ധീകരണം, പരിശീലന പരിപാടികൾ എന്നിവ വിജയകരമായി നടപ്പിലാക്കി വരുന്നതായി അദ്ദേഹം പറഞ്ഞു.
ഇൻസ്റ്റിറ്റൃട്ടിന്റെ സുവർണ്ണ ജൂബിലി വർഷമായ 2024 -ൽ 50 വർഷത്തെ സേവനത്തിനിടയിൽ ഗവേഷണം, അക്കാദമിക് പ്രവർത്തനങ്ങൾ, രോഗി പരിചരണ സേവനങ്ങൾ,എന്നിവ നൽകുന്നുണ്ട്. ഹോമിയോപ്പതി മരുന്നുകൾ ഉപയോഗിച്ച് മാനസിക വൈകലൃങ്ങൾക്ക് കിടത്തി ചികിത്സ നടത്തുന്ന ഇന്തൃയിലെ ഏക സ്ഥാപനമാണിത്. 100 കിടക്കകളുള്ള മാനസികാരോഗൃ ആശുപത്രിയുടെ സേവനം ഇൻഡൃയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള രോഗികൾക്ക് ലഭൃമാണെന്നും ഡോ. മുരളീധരൻ വൃക്തമാക്കി.