ഇറാനില്‍ നിന്നും നേഴ്‌സിങ് പഠിക്കാന്‍ കേരളത്തിലെത്തിയ പെണ്‍കുട്ടിക്ക് മലയാളി വരന്‍. ഇറാന്‍ വംശജയായ ഹെന്‍ഗാമെയും വിഷ്ണുവുമാണ് ഒന്നിച്ച് ജീവിതം ആരംഭിച്ചത്. കേരളത്തില്‍ വെച്ച് പ്രണയത്തിലായ ഇരുവരുടെയും വിവാഹത്തിന് കുടുംബങ്ങള്‍ സമ്മതം മൂളുകയായിരുന്നു. വിവാഹശേഷം കേരളത്തിലാണ് വധു. ഒരു വീഡിയോയിലൂടെ തന്റെ പ്രണയകഥ പെണ്‍കുട്ടി തന്നെയാണ് പങ്കുവെച്ചത്. indian iran love story
പെണ്‍കുട്ടി തന്നെയാണ് വീഡിയോയിലൂടെ തന്റെ പ്രണയ കഥ പുറത്ത് വിട്ടത്.. ഒരേ കോളേജിലാണ് വിഷ്ണുവും യുവതിയും ഫാർമസി പഠിച്ചത്. 2017 ലാണ് ഇവർ കണ്ടുമുട്ടിയത്. തന്റെ സുഹൃത്തുക്കളോടൊപ്പം കാന്റീനില്‍ നിന്ന് ഭക്ഷണം കഴിക്കുകയായിരുന്ന വിഷ്ണു, ഹെൻഗാമെ ആദ്യമായി കാണുമ്പോൾ അവൾ പരിസരം മറന്ന് അവിടെ വെച്ച് പൊട്ടിച്ചിരിക്കുകയായിരുന്നു. ഇരുവരും അന്ന് പരിചയപ്പെട്ടു. കാന്റീനിൽ വെച്ച് പിന്നീട് പരസ്പരം ഇരുവരും കാണാൻ തുടങ്ങി. തുടർന്ന് വിഷ്ണുവും ഹെന്‍ഗാമെയും തമ്മില്‍ മാസങ്ങളോളം സംസാരിക്കുകയും ആയിരുന്നു.
തുടർന്ന് അവര്‍ ഒരുമിച്ച് കറങ്ങി, ഭക്ഷണം കഴിച്ചു, പാര്‍ട്ടി നടത്തി, പക്ഷേ അപ്പോഴും അവരുടെ ഹൃദയം തുറന്നുപറയാന്‍ അവർക്ക് കഴിഞ്ഞില്ല. എങ്കിലും രണ്ടുപേരും പരസ്പരം മനസ്സില്‍ സ്‌നേഹിച്ചു തുടങ്ങിയിരുന്നു. തനിക്ക് ഒരു മാസത്തേക്ക് ഇറാനിലേക്ക് പോകേണ്ടിവരുമെന്ന് ഒരു ദിവസം ഹെന്‍ഗാമെ പറഞ്ഞു. ഇത് കേട്ട് വിഷ്ണു വികാരാധീനനായി. തിരിച്ചു വരുമോയെന്ന് വിഷ്ണു ചോദിച്ചു. അന്ന് വരുമെന്ന് മറുപടി നല്‍കി ഹെന്‍ഗാമെ പോയി.
ഒരു മാസത്തിനുശേഷം ഹെന്‍ഗാമെ തിരിച്ചെത്തിയപ്പോള്‍ വിഷ്ണു തന്റെ ഹൃദയം തുറന്നു പറഞ്ഞു. എന്നാല്‍ ഹെന്‍ഗാമെയാണ് പ്രൊപോസ് ചെയ്തത്. .ഇരുവരുടെയും ബന്ധം അറിഞ്ഞപ്പോള്‍ പലരും വിലക്കി. വ്യത്യസ്ത സംസ്‌കാരവും രാജ്യവും ഭാഷയും ഉള്ള പെണ്‍കുട്ടിയെ വിവാഹം കഴിക്കാനുള്ള തീരുമാനം ആര്‍ക്കും ദഹിച്ചില്ല. എന്നാല്‍ ഇരുവരുടെയും കുടുംബാംഗങ്ങള്‍ അവരെ പിന്തുണച്ചു.
‘കുടുംബം ഞങ്ങളോടൊപ്പം നിന്നു. എന്നാല്‍ ആളുകള്‍ ഞങ്ങളെ പരിഹസിച്ചു. എന്നിട്ടും ഞങ്ങള്‍ പിരിഞ്ഞില്ല. ഇന്ന് വിവാഹശേഷം ഞങ്ങള്‍ ഒരുമിച്ച് ജീവിതം സന്തോഷത്തോടെ ആസ്വദിക്കുന്നു’, ഹെന്‍ഗാമെ പറഞ്ഞു.