അഹമ്മദാബാദ്: ഓസ്‌ട്രേലിയക്കെതിരായ ഫൈനലില്‍ ഇന്ത്യക്ക് 100 എത്തും മുന്‍പ് മൂന്ന് വിക്കറ്റുകള്‍ നഷ്ടം. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവരാണ് മടങ്ങിയത്. india australia world cup final match
4 റൺസ് നേടിയ ശുഭ്മൻ ഗില്ലും 47 റൺസുമായി നായകൻ രോഹിത് ശർമയുമാണ് ആദ്യം പുറത്തായത്. പിന്നാലെ പാറ്റ് കമ്മിൻസിന്‍റെ പന്തിൽ ശ്രേയസ് അയ്യരും പുറത്തായി.
ഗില്ലിനെ മിച്ചൽ സ്റ്റാർക്കും രോഹിത്തിനെ ഗ്ലെൻ മാക്സ്‌വെലുമാണ് പുറത്താക്കിയത്. സൂപ്പർതാരം വിരാട് കോലിയും കെ.എൽ.രാഹുലും ചേർന്ന് 16–ാം ഓവറിൽ ടീം സ്കോർ 100 കടത്തി. ഇരുവരും ബാറ്റിങ് തുടരുകയാണ്.
ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന ക്യാപ്റ്റൻ എന്ന റെക്കോര്‍ഡ് രോഹിത് സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ വിരാട് കൊഹ്ലിലിയും കെ എല്‍ രാഹുലും ക്രീസിലുണ്ട്. മികച്ച രീതിയില്‍ റണ്‍സ് കണ്ടെത്താൻ കഴിയുന്നുണ്ടെങ്കിലും വിക്കറ്റുകള്‍ നഷ്ടമായത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്.
ഇന്ത്യ പ്ലേയിംഗ് ഇലവൻ- രോഹിത് ശര്‍മ (ക്യാപ്റ്റൻ), ശുഭ്മൻ ഗില്‍, വിരാട് കൊഹ്ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര.
ഓസ്‌ട്രേലിയ- ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്‌മിത്ത്, മാര്‍നസ് ലബുഷെയ്‌ന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ജോഷ് ഇംഗ്ലീസ് (വിക്കറ്റ് കീപ്പര്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ആദം സാംപ, ജോഷ് ഹേസല്‍വുഡ്.