ഒക്ടോബര്‍ 7ന് ഇസ്രായേലിന് നേരെ നടത്തിയ ആക്രമണത്തെ ന്യായീകരിച്ച് ഹമാസ്. ജൂതരാഷ്‌ട്രത്തെ നശിപ്പിക്കുമെന്നും, അത് സാധിക്കുന്നത് വരെ തങ്ങളുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള ആക്രമണം ഉണ്ടാകുമെന്നും ഹമാസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഗാസി ഹമദ് പറഞ്ഞു.
ഇസ്രായേലിനെ ഇല്ലാതാക്കുമെന്നത് തങ്ങളുടെ പ്രതിജ്ഞയാണെന്നും ഗാസി പറയുന്നു.
” ഇസ്രായേലിനെ ഉന്മൂലനം ചെയ്യുക എന്നത് മാത്രമാണ് ഞങ്ങളുടെ മുന്നിലുള്ള ലക്ഷ്യം. അതുകൊണ്ട് തന്നെ ഒക്ടോബര്‍ 7 ഇനിയും ആവര്‍ത്തിക്കും. ഈ ലോകത്തില്‍ ഒരു സ്ഥാനവും ഇല്ലാത്ത രാജ്യമാണ് ഇസ്രായേല്‍. ഇസ്ലാമിക, അറബ് രാഷ്‌ട്രങ്ങളുടെ സുരക്ഷയ്‌ക്ക് വലിയ ഭീഷണിയാണവര്‍. അതുകൊണ്ട് തന്നെ ജൂതന്മാരുടെ ആ രാജ്യത്തെ ഇല്ലാതാക്കണം.
അവരെ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് ഉറക്കെ പറയാൻ ഒരു മടിയുമില്ല. ഇസ്രായേലിനെ തകര്‍ക്കണമെങ്കില്‍ ഇപ്പോഴുള്ളത് പോലെയുള്ള നീക്കങ്ങള്‍ ആവര്‍ത്തിക്കപ്പെടണം. പോരാടാനുള്ള കഴിവ് നമുക്കുണ്ട്. രക്തസാക്ഷികളുടെ കൂട്ടായ്മയാണ് ഹമാസ്. ഹമാസിന് വേണ്ടി ജീവൻ കളയുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുകയാണ് ചെയ്യുന്നത്. ഞങ്ങള്‍ അധിനിവേശത്തിന്റെ ഇരകളാണ്. അതുകൊണ്ട് തന്നെ ഞങ്ങളെ കുറ്റപ്പെടുത്തുന്നതില്‍ ഒരു ന്യായവും ഇല്ല. ഹമാസിനെ സംബന്ധിച്ച് ഇതുവരെ ചെയ്തതെല്ലാം ശരിയായ കാര്യങ്ങള്‍ മാത്രമാണ്. ഇസ്രായേലില്‍ കണ്ണീരും ചോരയും ഒഴുകുന്നുണ്ടെങ്കില്‍ അത് അവര്‍ ചെയ്തതിന്റെ ബാക്കിപത്രം മാത്രമാണെന്നും” ഗാസി ഹമദ് പറഞ്ഞു.