വടക്കൻ ഗാസയിലേക്ക് സഹായ ട്രക്കുകൾ പ്രവേശിക്കാൻ ഇസ്രായേൽ പ്രതിജ്ഞാബദ്ധമാകുന്നതുവരെ രണ്ടാം ഘട്ട ബന്ദികളെ മോചിപ്പിക്കുന്നത് വൈകിപ്പിക്കാൻ തീരുമാനിച്ചതായി ഫലസ്തീൻ തീവ്രവാദ സംഘടനയായ ഹമാസിന്റെ സായുധ വിഭാഗം ശനിയാഴ്ച പറഞ്ഞു.
നാല് ദിവസത്തെ വെടിനിർത്തലും ബന്ദികളെ കൈമാറുന്നതിന്റെ ഭാഗമായി ശനിയാഴ്ച 42 ഫലസ്തീൻ തടവുകാരെ ഇസ്രായേൽ മോചിപ്പിച്ചതിന് പകരമായി 14 ഇസ്രായേൽ ബന്ദികളെ ഹമാസ് മോചിപ്പിക്കുമെന്ന് ഒരു മുതിർന്ന ഈജിപ്ഷ്യൻ ഉദ്യോഗസ്ഥൻ നേരത്തെ പറഞ്ഞതിന് പിന്നാലെയാണ് ഹമാസ് ബന്ദികളുടെ രണ്ടാം മോചനം വൈകിപ്പിപിച്ചത് . ഹമാസ് വിട്ടയക്കേണ്ട ബന്ദികളുടെ പട്ടിക ഈജിപ്തും ഖത്തറും ഇസ്രായേലിന് നൽകിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഫലസ്തീൻ തടവുകാരെ മോചിപ്പിക്കുന്നതിന് ഇസ്രായേൽ അംഗീകരിച്ച വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ ബന്ദികളെ മോചിപ്പിക്കുന്നത് വൈകുമെന്ന് ഹമാസിന്റെ അൽ-ഖസ്സാം ബ്രിഗേഡ്സ് കൂട്ടിച്ചേർത്തു.
വെടിനിർത്തലിന്റെ ആദ്യ ദിവസം ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിൽ സമ്മതിച്ച ബന്ദി കൈമാറ്റ കരാറിന്റെ ഭാഗമായി 13 ഇസ്രായേലി ബന്ദികളടക്കം ഇരുപത്തിനാല് ബന്ദികളെ ഹമാസ് വെള്ളിയാഴ്ച മോചിപ്പിച്ചു. തടവിലാക്കപ്പെട്ട 39 ഫലസ്തീൻ സ്ത്രീകളെയും കുട്ടികളെയും ഇസ്രായേൽ ജയിലുകളിൽ നിന്ന് മോചിപ്പിച്ചു.