കൊല്ലം: സുപ്രീംകോടതിയിലെ ആദ്യ വനിതാ ജസ്റ്റിസും തമിഴ്‌നാട് മുന്‍ ഗവര്‍ണറുമായ ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു.
96 വയസ്സായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. പത്തനംതിട്ട മുസ്ലിം എല്‍.പി സ്‌കൂളില്‍ നിന്നും കാതോലിക്കേറ്റ് ഹൈസ്‌കൂളില്‍ നിന്നും സ്‌കൂള്‍ വിദ്യാഭ്യാസവും തിരുവനന്തപുരം വിമൻസ് കോളേജില്‍ നിന്ന് ബിരുദപഠനവും കഴിഞ്ഞാണ് ലാ കോളജില്‍ നിയമപഠനത്തിന് ചേര്‍ന്നത്. former supreme court judge fathima bheevi passed away
കൊല്ലം മുൻസിഫ് കോടതിയിലാണ് ഫാത്തിമ അഭിഭാഷകയായി പ്രാക്ടീസ് ആരംഭിച്ചത്. പി.എസ്.സി പരീക്ഷയിലൂടെ നിയമിക്കപ്പെട്ട ആദ്യ മുൻസിഫാണ്. 1958 ലാണ് മുൻസിഫ് ആയി നിയമനം ലഭിക്കുന്നത്.
തൃശൂരില്‍ നിയമനം ലഭിച്ച ഫാത്തിമാബീവി ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം വനിതയായ ജുഡീഷ്യല്‍ ഓഫീസര്‍ എന്ന സ്ഥാനത്തിനും അര്‍ഹയായി. 1974ല്‍ ജില്ലാ ജഡ്‌ജിയായതോടെ രാജ്യത്തെ ഒന്നാമത്തെ മുസ്ലിം വനിത ജഡ്‌ജി എന്ന ബഹുമതിയും ലഭിച്ചു.
1980 ല്‍ ഇൻകം ടാക്‌സ് അപ്പലേറ്റ് ട്രൈബ്യൂണല്‍ മെമ്ബര്‍ ആയതോടെ ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിതയായി.1968ല്‍ സബ് ഓര്‍ഡിനേറ്റ് ജഡ്‌ജ് ആയി. പിന്നീട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആയും ജില്ലാ സെഷൻസ് ജഡ്‌ജായും സ്ഥാനക്കയറ്റം. 1984ല്‍ ഹൈക്കോടതി സ്ഥിരം ജഡ്‌ജിയായി. https://digitalmalayali.com/renjini-siting-in-herlovers-lap/
ഹൈക്കോടതിയിലെ ആദ്യ മുസ്ളീം ജഡ്‌ജി എന്ന ബഹുമതിയും ലഭിച്ചു.1989 ഒക്ടോബര്‍ 6ന് സുപ്രീം കോടതിയില്‍ ജഡ്‌ജിയായി. മൂന്ന് വര്‍ഷം ആ പദവിയിലിരുന്ന ശേഷമാണ് വിരമിച്ചത്. 1997ല്‍ തമിഴ്നാട് ഗവര്‍ണറായി അന്നത്തെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചപ്പോള്‍, ആ സ്ഥാനം അലങ്കരിച്ച ആദ്യ മുസ്ളീം വനിതയായി. പ്രവര്‍ത്തന മണ്ഡലത്തിലെ മികവിന് അംഗീകാരമായി സ്ഥാനമാനങ്ങള്‍ ഫാത്തിമബീവിയെ തേടിയെത്തിയിരുന്നു. സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ശേഷം ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.