Saturday, May 17, 2025
spot_imgspot_img
HomeNewsKerala Newsജനരോക്ഷത്തെ ഭയം?ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ പോലും സ്വന്തം മണ്ഡലത്തിൽ കാലുകുത്താനാവാതെ കാഞ്ഞിരപ്പള്ളി എംഎൽഎ. സ്ഥാനാർഥിയെ പ്രഖ്യാപിച്ച്...

ജനരോക്ഷത്തെ ഭയം?ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ പോലും സ്വന്തം മണ്ഡലത്തിൽ കാലുകുത്താനാവാതെ കാഞ്ഞിരപ്പള്ളി എംഎൽഎ. സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ജനകീയനായി സെബാസ്റ്റൃൻ കുളത്തുങ്കൽ എംഎൽഎ. കേരളാ കോൺഗ്രസ് എം ൽ പൊട്ടിത്തെറി

കാഞ്ഞിരപ്പള്ളി: നിയോജകമണ്ഡലത്തിലെ ആനക്കൽ ബ്ലോക്ക് ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കേരള കോൺഗ്രസ് എമ്മിൽ പൊട്ടിത്തെറി. എൽഡിഎഫിലെ കേരളാ കോൺഗ്രസ്സ് എം പ്രതിനിധി വിമല ജോസഫിന്റെ നിര്യാണത്തെ തുടർന്നാണ് ആനക്കല്ല് ഡിവിഷനിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. clash in kerala congress m

അടുത്ത മാസം 12 നാണ് ഉപതിരഞ്ഞെടുപ്പ്. വിമല ജോസഫിന്റെ മകളെ നിർത്തി സഹതാപതരംഗം ഉണ്ടാക്കി വിജയിക്കുവാൻ കാഞ്ഞിരപ്പള്ളി എംഎൽഎ ശ്രമം നടത്തിയെങ്കിലും, വിജയ സാധ്യതയില്ലാത്തതിനാൽ കുടുംബത്തിൽ നിന്നും ആരും മത്സരിക്കേണ്ടതില്ലയെന്ന തീരുമാനം വിമലയുടെ കുടുംബം എടുക്കുകയായിരുന്നു.

പിന്നീട് കിൻഫ്ര ഫിലിം വീഡിയോ പാർക്ക് കോർപ്പറേഷൻ ചെയർമാനായ ജോർജുകുട്ടി അഗസ്തിയുടെ ഭാര്യയെ നിർത്താൻ ശ്രമിച്ചുവെങ്കിലും വിജയ സാധ്യതയില്ലാത്തതിനാൽ അവരും മത്സരിക്കുവാൻ കൂട്ടാക്കിയില്ല.

കാഞ്ഞിരപ്പള്ളി എംഎൽഎ ജയരാജിനോടുള്ള ജനങ്ങളുടെ എതിർപ്പാണ് വിജയ സാധ്യത ഇല്ലാതെയാക്കുന്നതെന്നാണ് പാർട്ടിക്കാരുടെ ആരോപണം.. എംഎൽഎ എന്ന നിലയിൽ വികസന കാരൃത്തിൽ ജയരാജ് പരാജയമാണെന്നാണ് ആക്ഷേപം.

നെടുമാവ്- അരുവിക്കുഴി റോഡ്, കൂരാലി – പള്ളിക്കത്തോട് റോഡ്, മണിമല- കറുകച്ചാൽ റോഡ്,നെടുംകുന്നം, കങ്ങഴ, വെള്ളാവൂർ പഞ്ചായത്തിലെ പ്രാദേശിക റോഡുകളും സഞ്ചാര യോഗൃമാക്കണമെന്ന് ആവശൃപ്പെട്ട് മണിമല, പത്തനാട്,നെടുംകുന്നം കവലകളിൽ വൃാപാരി വൃവസായ ഏകോപന സമിതി കഴിഞ്ഞ ദിവസമാണ് പ്രകടനം നടത്തി പ്രതിഷേധിച്ചത്.

ഇങ്ങനെ മന്ധലത്തിൽ തകർന്ന റോഡുകൾ നിരവധിയാണ്.പള്ളിക്കത്തോട് പഞ്ചായത്തിന്റെ വികസനത്തിലേക്ക് എംഎൽഎ തിരിഞ്ഞ് നോക്കാറില്ലങ്കിലും ബിജെപി ഭരിക്കുന്ന പഞ്ചായത്ത് ഫിക്സഡ് ഡിപ്പോസിറ്റാണ്. ബിജെപി വോട്ടുകൾ കൃതൃമായി ലഭിക്കുമെന്ന് ഉറപ്പുള്ളതിനാൽ അദ്ദേഹത്തിന് പരാജയഭീതിയില്ല. കഴിഞ്ഞ 15 വർഷമായി കാഞ്ഞിരപ്പള്ളി ബൈപ്പാസ് വാചകത്തിൽ മാത്രമാണുള്ളത്. കോഴിക്ക് മുല വരുന്ന പോലെയാണ് ജയരാജ് കാഞ്ഞിരപ്പള്ളി ബൈപ്പാസ് ഉണ്ടാക്കുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്.

ഗവൺമെന്റ് ചീഫ് വിപ്പ് എന്ന നിലയിൽ 25 സ്റ്റാഫിനെ നിയമിച്ചിട്ടും മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കുവാൻ കഴിയാത്തത് എംഎൽഎയുടെ പരാജയമാണെന്നാണ് നാട്ടുകാർ പറയുന്നത്. 25 സ്റ്റാഫിനെ നിയമിച്ചപ്പോഴും മന്ധലത്തിൽ നിന്നുള്ള കേരള കോൺഗ്രസ് എം പാർട്ടിക്കാരെ നിയമിക്കാതെ സ്വന്തം ബന്ധുക്കളെയും സിപിഎം നോമിനികളെയും മറ്റു ചില നേതാക്കളുടെ ബന്ധുക്കളെയുമാണ് നിയമിച്ചതെന്ന ആക്ഷേപവും നിലനിൽക്കുകയാണ്.

ഏറ്റവും ഒടുവിലായി പാർട്ടിക്ക് ലഭിച്ച യുവജന കമ്മീഷൻ കോട്ടയം ജില്ലാ കോഡിനേറ്റർ സ്ഥാനവും, കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്നും സീറ്റ് ലഭിക്കാതെ പാർട്ടിയിലേക്ക് കടന്നുവന്നയാൾക്ക് നൽകിയതിൽ പ്രതിഷേധം പുകയുകയാണ്.

നാരായണ കുറുപ്പ് അനുസ്മരണ ദിനം ഡയാലിസിസ് കിറ്റ് വാങ്ങി നൽകിയാൾക്ക് പോലും ബോർഡ് മെമ്പർ സ്ഥാനം വാങ്ങി നൽകിയപ്പോൾ പാർട്ടി പ്രവർത്തകർക്ക് ഒന്നും നൽകുന്നില്ല എന്ന പരാതിയും നിലനിൽക്കുകയാണ്. കാഞ്ഞിരപ്പള്ളിയിൽ നിന്ന് പാർട്ടിക്ക് ഒരു സംസ്ഥാന ജനറൽ സെക്രട്ടറി പോലുമില്ല.

ഒരു കോർപ്പറേഷൻ ചെയർമാനുമില്ല. യൂത്ത്ഫ്രണ്ടിലോ കെഎസ് സിയിലോ നേതൃനിരയിലും ആരുമില്ല.പാർട്ടിയുടെ പ്രതിസന്ധി കാലത്ത് കൂടെ നിന്നവരെ പേഴ്സണൽ സ്റ്റാഫിൽ പോലും ഉൾപ്പെടുത്താതെ ചീഫ് വിപ്പ് സിപിഎം പ്രാദേശിക നേതാവിന്റെ ഗൾഫ് കാരനായ സഹോദരനെ പോലും സ്റ്റാഫിൽ നിയമിച്ച് പാർട്ടിക്കാരെ ആക്ഷേപിക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡണ്ട് റിജോ വാളാന്തറ കമ്മിറ്റികളിൽ പങ്കെടുക്കാതെ വിട്ടുനിൽക്കുന്നതും ഇത്തരം പ്രതിഷേധത്തിന്റെ മൂർച്ചകൂട്ടുന്നു.

എന്നാൽ ഈ അവസരം മുതലാക്കി, അടുത്ത തവണ കാഞ്ഞിരപ്പള്ളിയിൽ മത്സരിക്കുവാൻ തയ്യാറെടുക്കുന്ന സെബാസ്റ്റ്യൻ കുളത്തുകൾ മികച്ച സ്ഥാനാർത്ഥിയെ കണ്ടെത്തി തിരഞ്ഞെടുപ്പ് പ്രചരണവുമായി മുന്നോട്ടു പോകുകയാണ്. ഡെയ്സി മാത്യു മടുക്കക്കുഴിയെയാണ് അദ്ദേഹം സ്ഥാനാർത്ഥിയായി കണ്ടെത്തിയത്.

സ്ഥാനാർഥിയെ പ്രഖ്യാപിക്കുവാൻ പോലും മണ്ഡലത്തിലേക്ക് കടന്നു വരാൻ കഴിയാതിരുന്ന ജയരാജിന് പകരം സെബാസ്റ്റ്യൻ കുളത്തിങ്കൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡണ്ട് പങ്കെടുത്ത യോഗത്തിൽ ജയരാജന്റെ അസാന്നിധ്യം ചർച്ചയാവുകയും ചെയ്തു.

ജയരാജിനോട് ജനങ്ങളുടെ എതിർപ്പ് ശക്തമാണെന്നും അതിനാൽ തന്നെ അദ്ദേഹത്തെ പ്രചരണത്തിൽ സജീവമാക്കാതിരിക്കുകയാണ് ഉചിതമെന്നാണ് പാർട്ടി പ്രവർത്തകരുടെ കണക്കുകൂട്ടുൽ .ആ സാഹചരൃത്തിൽ ഡെയ്സിക്ക് വിജയിക്കാനാവും എന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. മടുക്കക്കുഴി കുടുംബത്തിൽ നിന്നുള്ള ഡെയ്സി, മികച്ച സ്ഥാനാർത്ഥിയാണെന്നും വൻവിജയം നേടാൻ കഴിയും എന്നുമാണ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞത്.

എന്നാൽ ഈ അവസരം മുതലാക്കി നേരത്തെ തന്നെ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ശക്തമായ പ്രചരണം പൂർത്തിയാക്കുകയാണ് യുഡിഎഫ് സ്ഥാനാർഥിയായ ഡാനി ജോസ് കുന്നത്ത്. കേരള കോൺഗ്രസിലെ പടല പിണക്കങ്ങളും എംഎൽഎയോടും കേരള സർക്കാരിനോടുമുള്ള ജനരോക്ഷവും തങ്ങൾക്ക് അനുകൂലമായി മാറുമെന്ന് യുഡിഎഫ് വിശ്വസിക്കുന്നു.

18 വർഷം കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആയിരുന്ന സ്റ്റെന്നിസ്ലാവോസ് വെട്ടിക്കാട്ട് കോൺഗ്രസിൽ ചേർന്നപ്പോൾ കേരളാ കോൺഗ്രസ് കാഞ്ഞിരപ്പള്ളിയിൽ 50 വർഷം കുത്തകയാക്കി വെച്ചിരുന്ന ബാങ്ക് പിടിച്ചെടുക്കുവാൻ കോൺഗ്രസിന് കഴിഞ്ഞിരുന്നു.

അതൊരു തുടക്കം മാത്രമാണെന്നും അതിന്റെ തുടർച്ചയായി ബ്ലോക്ക് ഡിവിഷനിലെ വിജയവും ലഭിക്കുമെന്ന് യുഡിഎഫ് ഉറപ്പിച്ചു പറയുന്നു. ഈ വിജയങ്ങളുടെ തുടർച്ചയായി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ യുഡിഎഫ് വിജയിക്കുമെന്ന് യുഡിഎഫ് കരുതുന്നു.

പാർട്ടിയിലെ പ്രശ്നങ്ങൾ രൂക്ഷമായി തുടരുന്നതിനിടെ, പ്രശ്ന പരിഹാരത്തിന്നുള്ള പുതുവഴി തേടുകയാണ് കേരള കോൺഗ്രസ്സ് എം പ്രാദേശിക നേതൃത്വം.
എൽഡിഎഫിലെ പൊട്ടിത്തെറിയിൽ ആശ്വസിക്കുന്നത് കോൺഗ്രസാണ്

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments