മലയാളികൾക്ക് ഏറെ സുപരിചിതനാണ് നടൻ ബാല. ഗായികയായ അമൃത സുരേഷാണ് ബാലയുടെ മുൻഭാര്യ. ഇരുവരും 2019ലാണ് വേർപിരിഞ്ഞത്. താരത്തിന്റെ മകളായ അവന്തിക അമൃതയോടൊപ്പമാണ് താമസിക്കുന്നത്. അടുത്തിടെ മകൾക്ക് പിറന്നാൾ ആശംസകളുമായെത്തിയ താരത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിലൂടെ ഏറെ നൊമ്പരത്തോടെയാണ് മലയാളികൾ കണ്ടത്.avanthika about bala
ഇപ്പോഴിതാ അച്ഛൻ നിരന്തരമായി അമ്മയ്ക്കെതിരെ നല്‍കുന്ന അഭിമുഖങ്ങളും ആരോപണവും കാരണം വിഷമിക്കുന്നത് താനാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഇരുവരുടെയും മകള്‍ അവന്തിക.
അച്ഛൻ പറയുന്നതിലൊന്നും സത്യമില്ലെന്നും തന്നേയും അമ്മയേയും അച്ഛൻ ശാരീരികമായും മാനസീകമായും ഉപദ്രവിച്ചിട്ടുണ്ടെന്നും ആ മുഖം കാണാൻ പോലും താല്‍പര്യപ്പെടുന്നില്ലെന്നും അവന്തികയുടെ ഇൻസ്റ്റഗ്രാം പേജായ പാപ്പു ആന്റ് ഗ്രാന്റ്മയില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.
വാക്കുകൾ
ഞാൻ സംസാരിക്കാൻ പോകുന്നത് എന്നേയും എന്റെ മുഴുവൻ കുടുംബത്തേയും ബാധിക്കുന്ന ഒരു പ്രധാന വിഷയത്തെ കുറിച്ചാണ്.
അമ്മയേയും എന്നേയും പറ്റി തെറ്റായ ആരോപണങ്ങള്‍ വന്ന് കൊണ്ടിരിക്കുകയാണ്. സ്കൂളില്‍ ചെല്ലുമ്പോൾ പോലും എന്റെ ഫ്രണ്ട്സ് തന്നെ ഇതൊക്കെ എന്നോട് ചോദിക്കാറുണ്ട്. ആ കേട്ടത് ശരിയാണോ, ഇവർ പറഞ്ഞത് ശരിയാണോ എന്നിങ്ങനെയൊക്കെ… എനിക്ക് അതിന് പലപ്പോഴും ഉത്തരം പറയാൻ പോലും പറ്റുന്നില്ല. എല്ലാവരുടെയും വിചാരം ഞാനും എന്റെ അമ്മയും ബാഡാണ് എന്നാണ്.
പക്ഷെ സത്യം അങ്ങനെ അല്ല. ഞാൻ സംസാരിക്കാൻ പോകുന്നത് എന്റെ അച്ഛനെ പറ്റിയാണ്. എന്റെ ഫാദർ എന്നെ കുറിച്ച് കുറേ വീഡിയോസും ഇന്റർവ്യൂസും ചെയ്തിട്ടുണ്ട്. എന്നെ ഭയങ്കര ഇഷ്ടമാണ്, എന്നെ മിസ് ചെയ്യുന്നു എന്നെല്ലാം പറയുന്നുണ്ട്.
എനിക്ക് ഗിഫ്റ്റ്സ് ഇപ്പോഴും കുറേ അയക്കാറുണ്ട് എന്നൊക്കെ പറഞ്ഞ് കുറേ വീഡിയോസുണ്ട്. എന്നാൽ അതിലൊന്നും സത്യമില്ല. എനിക്ക് ഒരു കാരണം പോലുമില്ല എന്റെ അച്ഛനെ സ്നേഹിക്കാൻ. കാരണം എന്നേയും അമ്മയേയും അമ്മാമ്മയേയും ആന്റിയേയും മെന്റലിയും ഫിസിക്കലിയും അച്ഛൻ ടോർച്ചർ ചെയ്തിട്ടുണ്ട്. ഞാൻ കുഞ്ഞായിരുന്നപ്പോള്‍ മദ്യപിച്ച് അച്ഛൻ വീട്ടില്‍ വരും എന്റെ അമ്മയെ തല്ലും. എനിക്ക് അത് കാണുമ്ബോള്‍ തന്നെ ഭയങ്കര സങ്കടം ആകും.
ഒരു കാരണവുമില്ലാതെയാണ് അമ്മയെ ഉപദ്രവിച്ചിരുന്നത്. കുഞ്ഞായിരുന്നതിനാല്‍ എനിക്കൊന്നും ചെയ്യാനും പറ്റിയിരുന്നില്ല. എന്റെ അമ്മയും കുടുംബവും എന്നെ നന്നായി നോക്കുന്നുണ്ട്. അവർ ഒരുപാട് ഹാർഡ് വർക്ക് ചെയ്യുന്നുണ്ട്. ഒരിക്കൽ പോലും തല്ലിയിട്ടില്ല. എനിക്ക് എപ്പോഴും സപ്പോർട്ടായി നിന്നിട്ടേയുള്ളു. എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. അഭിമുഖങ്ങളില്‍ അച്ഛൻ എന്റെ അമ്മയെ പറ്റി ഒരുപാട് നുണയും ആരോപണങ്ങളും പറഞ്ഞിട്ടുണ്ട്.

അമ്മയെ ഒരുപാട് ടോർച്ചർ ചെയ്തിട്ടുണ്ട്. അമ്മയെ മാത്രമല്ല എന്നേയും ടോർച്ചർ ചെയ്തിട്ടുണ്ട്. ഒരിക്കല്‍ മദ്യപിച്ച് വന്ന് ഗ്ലാസ് ബോട്ടില്‍ എന്റെ മുഖത്തേക്ക് എറിയാൻ ശ്രമിച്ചു. അമ്മയില്ലായിരുന്നുവെങ്കില്‍ അന്ന് ആ ബോട്ടില്‍ എന്റെ തലയില്‍ ഇടിച്ചേനെ. അമ്മ അത് കൈവെച്ച് ബ്ലോക്ക് ചെയ്തു. അതുപോലെ ഒരിക്കല്‍ കോർട്ടില്‍ ഇരുന്നപ്പോള്‍ എന്നെ വലിച്ചിഴച്ച് ചെന്നൈയില്‍ കൊണ്ടുപോയി ഒരു മുറിയിലിട്ട് ഫുഡ് പോലും തന്നില്ല. ഇങ്ങനെയുള്ള ആളുകളെയാണോ നിങ്ങള്‍ വിശ്വസിക്കുന്നത്. ചെന്നൈയില്‍ കൊണ്ടുപോയി പൂട്ടിയിട്ടപ്പോള്‍ അമ്മയെ വിളിക്കാൻ പോലും സമ്മതിച്ചില്ല.
എനിക്ക് അച്ഛനെ കാണാൻ പോലും താല്‍പര്യമില്ല. ആ മുഖം എനിക്ക് കാണണ്ട. എന്നെ മിസ് ചെയ്യറുണ്ടെന്ന് അച്ഛൻ പറയാറുണ്ട്. പക്ഷെ ഇന്നേവരെ ഒരു കോളോ ലെറ്ററോ പോലും അയച്ചിട്ടില്ല. ആശുപത്രിയില്‍ പോയി കണ്ടപ്പോള്‍ ലാപ്ടോപ്പും ഡോളുമൊന്നും ഞാൻ ചോദിച്ചിട്ടില്ല. അച്ഛന്റെ ഒരു സാധനവും എനിക്ക് വേണ്ട. അന്ന് ആശുപത്രിയില്‍ പോയി കാണാൻ എനിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. അമ്മ പറഞ്ഞതുകൊണ്ട് മാത്രമാണ് പോയത്.
ഞങളെ ഇത്രയൊക്കെ അച്ഛൻ ചെയ്തിട്ടും അമ്മമ്മ ഇപ്പോഴും പ്രാർത്ഥനയില്‍ അച്ഛനെ ഉള്‍പ്പെടുത്തണമെന്നാണ് പറയാറ് എന്നുമാണ് അവന്തിക വീഡിയോയില്‍ പറഞ്ഞത്.