അമേരിക്കയില്‍ മലയാളി നഴ്സിനെ ഭര്‍ത്താവ് വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വാർത്താ കുറിപ്പിലൂടെയാണ്, സംഭവത്തിന്റെ വിശദാംശങ്ങൾ ദെസ് പ്ലെയിൻസ് പൊലീസ് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ടത്.amal reji shot his wife meera and killed her unborn child during an argument
ഏറ്റുമാനൂർ പഴയമ്പിള്ളി അമൽ റെജിയാണ്, ഭാര്യ ഉഴവൂർ കുന്നാംപടവിൽ മീരയ്ക്കു നേരെ വെടിയുതിർത്തത്. ചികിത്സയിൽ കഴിയുന്ന മീരയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നാണ് വിവരം.
രണ്ടു മാസം ഗർഭിണിയായിരുന്ന മീരയുടെ ഗർഭസ്ഥശിശു ഗുരുതരമായ രക്തസ്രാവത്തെത്തുടർന്നു മരിച്ചതായും ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചു.
വീടിനുള്ളില്‍ വെച്ചുണ്ടായ വാക്കുതര്‍ക്കം പറഞ്ഞു തീര്‍ക്കാനാണ് ഇരുവരും കാറില്‍ പുറത്തേക്ക് പോയത്. വീട്ടിലെ മറ്റുള്ളവരുടെ മുന്നില്‍വെച്ച് വാദപ്രതിവാദങ്ങള്‍ വേണ്ടെന്ന ധാരണയിലായിരുന്നു അത്.
എന്നാല്‍, കാറില്‍ സഞ്ചരിക്കുന്നതിനിടയിലും ഇരുവരും വാഗ്വാദത്തില്‍ ഏര്‍പ്പെടുകയും ക്ഷുഭിതനായ അമല്‍ റെജി ഭാര്യ മീരക്ക് നേരേ വെടിയുതിര്‍ക്കുകയുമായിരുന്നു.
ഭാര്യക്ക് നേരേ വെടിയുതിര്‍ത്ത ശേഷം അമല്‍ തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചതെന്നും പൊലീസ് വ്യക്തമാക്കുന്നു. ഇയാള്‍ക്കെതിരെ വധശ്രമത്തിനും ഗര്‍ഭസ്ഥ ശിശുവിന്റെ മനഃപൂര്‍വമുള്ള നരഹത്യയ്‌ക്കുമാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം തര്‍ക്കത്തിനൊടുവില്‍ താൻ ഭാര്യയെ വെടിവച്ചതായും തോക്ക് തന്റെ വാഹനത്തിലുണ്ടെന്നും അമല്‍ റെജി വെളിപ്പെടുത്തി.