കോട്ടയം: റബ്ബർ വില സ്ഥിരതാ പദ്ധതി പ്രകാരം ഒരു കിലോ റബറിന് കർഷകർക്ക് നൽകുന്ന 170 രൂപ 200 രൂപയാക്കി വർദ്ധിപ്പിക്കണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി സർക്കാരിനോട് ആവശ്യപ്പെട്ടു. ഈ വർഷം ഡിസംബറിൽ ഈ വർദ്ധനവ് നിലവിൽ വരുത്തണം. ഇല്ലെങ്കിൽ കർഷകർക്ക് റബർ കൃഷിയുമായി മുന്നോട്ടുപോകാനാവില്ല.
A stable price for rubber should be increased to Rs 200.
ഒരു കിലോ റബർ ഉല്പാദിപ്പിക്കുന്നതിന് വേണ്ടിവരുന്ന ചിലവിനേക്കാൾ 40 രൂപയോളം കുറവാണ് നിലവിൽ കർഷകർക്ക് ലഭിക്കുന്ന 170 രൂപ. പലയിടങ്ങളിലും റബർ ടാപ്പിംഗ് നടക്കുന്നില്ല. റബർ ഉൽപാദനത്തിൽ വൻകുറവാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. ഈ നില തുടർന്നാൽ റബ്ബർ കൃഷി ഉപേക്ഷിക്കാനും റബർ മരങ്ങൾ വെട്ടിക്കളയാനും കർഷകര്‍ നിർബന്ധമാകും. ഇത് കേരളത്തിന്റെ സമ്പദ്ഘടനയെയും പരിസ്ഥിതിയെയും ഒരുപോലെ ഗുരുതരമായി ബാധിക്കും. കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഫലമായുള്ള പ്രകൃതിക്ഷോഭങ്ങൾ നിരന്തര ഭീഷണി ഉയർത്തുന്ന സംസ്ഥാനമാണ്. രാജ്യത്ത് ഏറ്റവുമധികം വനാവരണമുള്ള സംസ്ഥാനമാണ് കേരളം. അതിനു കാരണം റബർകൃഷിയടക്കമുള്ള ഇതര പ്ലാന്റേഷൻ മേഖലയുടെ സാന്നിധ്യമാണ്. നിലവിലുള്ള 54% വനാവരണത്തിൽ കുറവ് സംഭവിച്ചാൽ അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും. കേന്ദ്രസർക്കാരിന്റെ നയങ്ങളാണ് റബറിന്റെ വിലയെ സ്വാധീനിക്കുന്നത്.
രാഷ്ട്രീയ വിദ്വേഷത്തിന്റെ പേരിൽ കേരളത്തെ സാമ്പത്തികമായി ഞെരുക്കുക എന്ന നയമാണ് നിലവിൽ കേന്ദ്രത്തിന്റേത്. റബർ വില സ്ഥിരതാ ഫണ്ടിലേക്ക് കേന്ദ്രസർക്കാർ പണം അനുവദിക്കാത്തതിന്റെ പ്രധാന കാരണം ഇതാണ്. ഇതെല്ലാം പരിഗണിച്ച് റബർ കൃഷിയിൽ കർഷകരെ ഉറപ്പിച്ചു നിർത്താനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ടെന്നുംജോസ് കെ മാണി ചൂണ്ടിക്കാട്ടി.