കർണാടക : ഉഡുപ്പിയിൽ ഒരു കുടുംബത്തിലെ നാല് പേർ കുത്തേറ്റു മരിച്ചു. ഹസീന (46), മക്കളായ അഫ്‌സാൻ (23), അസീം (14), അയനാസ് (20) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെ 8.30നു ഒന്‍പതിനുമിടയിലാണ് സംഭവം. അക്രമത്തില്‍ പരുക്കേറ്റ ഭര്‍തൃമാതാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മാസ്‌ക് ധരിച്ചെത്തിയ വ്യക്തിയാണ് കൊലപാതകം നടത്തിയതെന്നും ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണന്നും ഉഡുപ്പി പോലീസ് പറഞ്ഞു.
അതേസമയം കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ഓട്ടോ റിക്ഷയിലെത്തിയ യുവാവാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. മാസ്ക് ധരിച്ചെത്തിയ യുവാവിനെ ഹസീനയുടെ വീടിന് സമീപത്ത് ഇറക്കിയെന്ന് ഓട്ടോ ഡ്രെെവര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്. പ്രതിയെന്ന് സംശയിക്കുന്ന യുവാവിന്റെ സി സി സി ടി വി ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.
അതേസമയം കറുത്ത ബാഗും മാസ്കും ധരിച്ച യുവാവിനെ ഹസീനയുടെ വീടിന് സമീപം ഇറക്കിയെന്നും ശേഷം താൻ മടങ്ങിയെന്നും ഓട്ടോ ഡ്രെെവര്‍ പറഞ്ഞു. 15മിനിട്ടിന് ശേഷം ഈ യുവാവിനെ വീണ്ടും ഓട്ടോ സ്റ്റാന്‍ഡിന്റെ പരിസരത്ത് കണ്ടെന്നും ഡ്രെെവര്‍ കൂട്ടിച്ചേര്‍ത്തു.