Saturday, May 17, 2025
spot_imgspot_img
HomeNewsജഡ്ജിമാർക്കും അഭിഭാഷകർക്കും ജീവനക്കാർക്കും അജ്ഞാത രോഗം, വൈറസെന്ന് സംശയം; തലശ്ശേരിയില്‍ മൂന്ന് കോടതികൾ അടച്ചു

ജഡ്ജിമാർക്കും അഭിഭാഷകർക്കും ജീവനക്കാർക്കും അജ്ഞാത രോഗം, വൈറസെന്ന് സംശയം; തലശ്ശേരിയില്‍ മൂന്ന് കോടതികൾ അടച്ചു

തലശ്ശേരി: ന്യായാധിപന്മാർക്കും അഭിഭാഷകർക്കുമടക്കം അജ്ഞാത രോഗം ബാധിച്ച സാഹചര്യ ത്തിൽ തലശേരിയിലെ മൂന്ന് കോടതികൾ രണ്ട് ദിവസത്തേക്ക് അടച്ചു. അഡീഷണൽ ജി ല്ലാ സെഷൻസ് കോടതി -2, അഡീഷണൽ ജില്ലാ സെഷൻ സ് കോടതി -3, പ്രിൻസിപ്പൽ സബ്കോടതി എന്നിവയ്ക്കാ ണ് ഹൈക്കോടതിയുടെ അനുമതിയോടെ അവധി നൽ കിയത്. കോടതിയിലെത്തിയ അൻപതോളം പേർക്കാണ് പനിയും ശരീരവേദനയും അനുഭവപ്പെട്ടത്.

ഒരു ജഡ്ജിയെ കോഴിക്കോട്ട്‌ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. അഡീഷണൽ ജില്ലാ കോടതി (മൂന്ന്) ജഡ്ജിക്ക് പ്ലേറ്റ്‌ലറ്റ് കുറയുന്നതായി പരിശോധനയിൽ കണ്ടെത്തി.

തിങ്കളാഴ്ചയാണ് ജഡ്ജിക്ക് ശാരീരികാസ്വാസ്ഥ്യം നേരിട്ടത്. അഡീഷണൽ ജില്ലാ കോടതി (രണ്ട്) ജഡ്ജിക്ക് ശാരീരികപ്രശ്നങ്ങൾ ഭേദമായി. എങ്കിലും അസ്വസ്ഥതകളുണ്ട്. ജില്ലാ ജഡ്ജി അറിയിച്ചതിനെത്തുടർന്ന് മെഡിക്കൽ സംഘം കോടതിയിലെത്തി പ്രത്യേക ക്യാമ്പ് നടത്തി ജീവനക്കാരെ പരിശോധിച്ചു.

ചൊറിച്ചിൽ, കൈകാൽ സന്ധിവേദന, കണ്ണിന് ചുവപ്പ് നിറം, കൈക്ക് നീർക്കെട്ട്, തലവേദന എന്നിവയാണ് ജീവനക്കാർക്കുള്ളത്. ശാരീരിക പ്രശ്നങ്ങൾ തുടങ്ങിയിട്ട് രണ്ടാഴ്ചയിലേറെയായതായി ജീവനക്കാർ പറഞ്ഞു. അഡീഷണൽ ജില്ലാ കോടതി മൂന്ന്, അഡീഷണൽ ജില്ലാ കോടതി രണ്ട്, സബ്‌ കോടതി എന്നിവിടങ്ങളിലുള്ള ജീവനക്കാർക്കാണ് ശാരീരിക പ്രശ്നങ്ങളുള്ളത്.

മൂന്ന് കോടതികൾക്ക് വ്യാഴം, വെള്ളി ദിവസങ്ങളിൽ അവധി നൽകി. ജീവനക്കാരുടെ വീട്ടിലുള്ളവർക്ക് ശാരീരികപ്രശ്നമില്ല. ജീവനക്കാരിൽ ചിലർ ഡോക്ടറെ കാണിച്ച് ഭേദമായി.

വൈറസാണോയെന്ന സംശയമാണ് മെഡിക്കൽ സംഘത്തിനുള്ളത്. ഭയപ്പെടാനില്ലെന്ന് സംഘത്തിലെ ഡോക്ടർ പറഞ്ഞു. 55 പേരെ പരിശോധിച്ചതിൽ 23 പേരുടെ രക്തവും സ്രവവും ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയയ്ക്കാൻ തീരുമാനിച്ചു. എച്ച് വൺ എൻ വൺ, ചിക്കുൻഗുനിയ, അഞ്ചാംപനി, ചെള്ളുപനി തുടങ്ങിയവയുണ്ടോ എന്ന് അറിയാനാണിത്.

തലശ്ശേരി ജനറൽ ആസ്പത്രി സുപ്രണ്ട് ഡോ. വി.കെ..രാജീവന്റെ നേതൃത്വത്തിൽ ഡോക്ടർമാരായ ശശിധരൻ, ശ്രീജേഷ് എന്നിവർ മെഡിക്കൽ സംഘത്തിലുണ്ടായിരുന്നു. ജില്ലാ ജഡ്ജി കെ.ടി.നിസാർ അഹമ്മദ്, ഡി.എം.ഒ.യുടെ ചുമതലയുള്ള ഡോ. എം.പി.ജീജ, ജില്ലാ ഗവ. പ്ലീഡർ കെ.അജിത്ത്കുമാർ എന്നിവർ മെഡിക്കൽ ക്യാമ്പ് സന്ദർശിച്ചു.

കോടതിപരിസരം ബുധനാഴ്ച വൈകിട്ട് അണുവിമുക്തമാക്കി. വാട്ടർ ടാങ്കിലെ വെള്ളം പരിശോധിക്കും.

കോടതിസമുച്ചയ പരിസരത്ത് പാലമരം പൂത്ത ഗന്ധമുണ്ട്. പുഴുക്കൾ പുറത്തുവരുന്നുമുണ്ട്. ഇതാണോ പ്രശ്നങ്ങൾക്ക് കാരണമെന്ന സംശയമുണ്ട്. തൊട്ടടുത്ത് പുതിയ കോടതി സമുച്ചയത്തിന്‍റെ പണി നടക്കുന്നുണ്ട്. അവിടെ നിന്നുളള പൊടിപടലങ്ങൾ കാരണമാണോ ആരോഗ്യപ്രശ്നങ്ങളെന്നും സംശയിക്കുന്നു. 

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments